മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഒരു രാഷ്ട്രീയ പാര്‍ട്ടിയും കലണ്ടര്‍ ദിന സമരാചരണംപോലും നടത്തുന്നില്ല. തീ പിടിക്കേണ്ട കാലത്ത് അമര്‍ന്നു കത്തുന്ന കനലുപോലുമില്ല. യുവജന പ്രസ്ഥാനങ്ങളും ട്രേഡ് യൂണിയനുകളും രാഷ്ട്രീയ കക്ഷികളും എന്തെടുക്കുകയാണ്?
പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും തുറന്നുപറയുന്ന സ്വഭാവക്കാരനായിരുന്നു ഉമ്മര്‍. അഡ്ജസ്റ്റ്‌മെന്റുകളുടെ കാലത്ത് പലപ്പോഴും അത് ഇദ്ദേഹത്തിന് വിനയായി ഭവിച്ചു. പുരസ്കാരങ്ങളടക്കമുള്ള സര്‍ക്കാരിന്റെ ബഹുമതികള്‍ സ്വാധീനക്കാര്‍ക്ക് മാത്രം ലഭിക്കുന്നുവെന്നുതോന്നിയ ഒരു ഘട്ടത്തില്‍ തനിക്ക് അവാര്‍ഡ് വേണ്ട എന്ന് പ്രഖ്യാപിക്കാനും ആ തന്‍റേടിക്ക് മടിയുണ്ടായില്ല
ഏറ്റുമുട്ടലിലാണ്, കൊലചെയ്യപ്പെട്ടത് മാവോയിസ്റ്റുകളല്ലേ എന്ന് നാം സമാധാനിക്കും. പെട്രോളിന് വിലകൂടിയാല്‍ നാം കൂടിയ വില കൊടുക്കും, അല്ലെങ്കില്‍ വണ്ടി ഷെഡില്‍ കയറ്റും, ബി എസ് എന്‍ എല്‍ വിറ്റാല്‍ നാം ജിയോയുടെ സിമ്മുവെച്ച് അഡ്ജസ്റ്റ് ചെയ്യും, എയര്‍ ഇന്ത്യ ടാറ്റക്ക് കൊടുത്താല്‍ നാം യാത്ര ഇനി ടാറ്റയുടെ വിമാനത്തിലാക്കും.
കേരള നിയമസഭയില്‍ കെ കെ രമ എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയനോട് ഒരു ചോദ്യമുന്നയിച്ചപ്പോഴും 'രാജ്യസുരക്ഷ' കടന്നുവന്നു. രാജ്യസുരക്ഷയെ സംബന്ധിച്ച കാര്യമായതിനാല്‍ മറുപടി തരാനാകില്ല എന്നാണ് പിണറായി വിജയന്‍ രമയ്ക്ക് നല്‍കിയ മറുപടി