International News from Muziriz Post, the definitive source for independent journalism from every corner of the globe.
ഭ്രാന്തിപ്പശു രോഗം സ്ഥിരീകരിച്ച ഉടന്‍തന്നെ ചൈനയിലേക്കുള്ള കയറ്റുമതി ബ്രസീല്‍ നിര്‍ത്തിവച്ചിരുന്നു. കയറ്റുമതി എന്നു പുനരാരംഭിക്കാന്‍ കഴിയുമെന്ന് ഇപ്പോള്‍ പറയാനാകില്ല
അഫ്ഗാന്‍ ജനതയുടെ പ്രത്യേകിച്ച് സ്ത്രീകളുടെ അവകാശങ്ങൾ മാനിക്കണമെന്ന് താലിബാൻ സർക്കാരിനോട് തങ്ങൾ എപ്പോഴും ആവശ്യപ്പെടുന്നതാണ്. അഫ്ഗാന്റെ വികസനത്തിൽ സ്ത്രീകൾക്കുള്ള പങ്ക് മാനിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്‌മാൻ ആൽഥാനി കൂട്ടിച്ചേര്‍ത്തു.
ക്രിസ്തീയതയില്‍ വേരൂന്നുന്നതിനൊപ്പം എല്ലാ മനുഷ്യരെയും ചേര്‍ത്തുപിടിക്കുകൂടി വേണം എന്ന സന്ദേശമാണ് കുരിശ് നല്‍കുന്നതെന്ന് ആഗോളസഭാധ്യക്ഷന്‍ പറഞ്ഞു. സംരക്ഷണവാദം തീര്‍ക്കുന്ന ഇരുമ്പുമറയ്ക്കുള്ളില്‍ കഴിയുകയല്ല, മറ്റ് മതസ്ഥരെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. വിശാലവും കാരുണ്യം നിറഞ്ഞതുമായ മനസാണ് യഥാര്‍ഥ വിശ്വാസികള്‍ക്ക് ഉണ്ടാകേണ്ടത് - അദ്ദേഹം വ്യക്തമാക്കി.
പിജി കോഴ്‌സുകളില്‍ പെണ്‍കുട്ടികള്‍ക്ക് തുടര്‍ പഠനം ആരംഭിക്കാം. എന്നാല്‍ ശിരോവസ്ത്രം അടക്കമുള്ള വസ്ത്രധാരണം നിർബന്ധമാണ്. എന്നാല്‍ പെണ്‍കുട്ടികള്‍ മുഖം മറക്കുന്നതിനെ സംബന്ധിച്ച് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. പുതിയ മന്ത്രിസഭയിൽ വിദ്യാഭ്യാസ ചുമതല വഹിക്കുന്ന അബ്ദുൽ ബാഖി ഹഖാനിയാണ് വിദ്യാഭ്യാസ നയം മാധ്യമങ്ങളെ അറിയിച്ചത്.
കടലിനു കുറുകെ 1,500 കിലോമീറ്റർ സഞ്ചാര ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെ സി എന്‍ എ റിപ്പോര്‍ട്ട് ചെയ്തു. ശത്രു രാജ്യങ്ങളുടെ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതില്‍ നിര്‍ണ്ണായകമായ ചുവടുവയ്പ്പാണ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്‍റെ നിയമപ്രകാരം കുറ്റമല്ലാത്ത വിഷയങ്ങളില്‍ ഇപ്പോള്‍ ജയില്‍ കിടക്കുന്ന തടവുകാര്‍ ഒന്നടങ്കം മോചിപ്പിക്കപ്പെടുകയാണ് എന്നാണ് വിവരം. അമേരിക്കന്‍ പക്ഷപാതിത്വം പുലര്‍ത്തിയവരേയും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉന്നത സ്ഥാനങ്ങളില്‍ ഇരുന്നവരെയും താലിബാന്‍കാര്‍ നോട്ടമിട്ടിട്ടുണ്ട്.
‘ഈ പ്രതിസന്ധി ഘട്ടത്തില്‍ ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കുകയാണ്. ടി-20 ലോകകപ്പില്‍ ഒറ്റക്കെട്ടായി നിന്ന് രാജ്യത്തിന് അഭിമാനിക്കാനാകുന്ന നേട്ടം സ്വന്തമാക്കും'- മുഹമ്മദ് നബി ട്വീറ്റ് ചെയ്തു.
വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്‍ എന്നിവരെ ഉള്‍പ്പെടുത്തിയ അഫ്ഗാന്‍ ടീമിനെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാഷിദ് ഖാന്‍റെ രാജി. 'അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എന്റെ സമ്മതം വാങ്ങിയിട്ടില്ല.
'താലിബാൻ കാബൂളിലെ നോർവീജിയൻ എംബസി ഏറ്റെടുത്തു. അവർ അത് പിന്നീട് തിരികെ തരുമെന്നാണ് പറയുന്നത്. എന്നാൽ ആദ്യം വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. എംബസിയിലുള്ള തോക്കുകൾ താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ്' - സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു.
അധ്യാപകരുടെ വസ്ത്രധാരണത്തിലും, വ്യക്തി ശുചിത്വത്തിലും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളുണ്ടാകരുതെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക,
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പാക് എംബസിക്ക് മുന്‍പില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇതിനെ ചെറുക്കന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടി വെച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വാര്‍ത്ത നല്‍കിയവരെ തെരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് താലിബാന്‍ അറിയിച്ചു. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം.