കൊവിഡ്-19 ബാധിച്ച് കേരളത്തിന് പുറത്ത് രണ്ട് മലയാളികൾ കൂടി മരിച്ചു. ലണ്ടനില്‍ ഒരു ഡോക്ടറും കന്യാസ്ത്രീയുമാണ് മരിച്ചത്. പെരിന്തല്‍മണ്ണ സ്വദേശി ഡോ. ഹംസ പച്ചീരിയാണ് മരിച്ചത്. ബര്‍മിങ്ഹാമില്‍ വെച്ചാണ് കൊവിഡ് ബാധിച്ച് ഇയാൾ മരിച്ചത്. സ്വാൻസീയിൽ സിസ്റ്റര്‍ സിയന്നയാണ് കൊറോണ ബാധിച്ച് മരിച്ച മറ്റൊരാള്‍. സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്നു. ഇതോടെ കേരളത്തിന് പുറത്ത് കൊവിഡ്-19 ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 5 ആയി.
കഴിഞ്ഞ ദിവസം അമേരിക്ക, ദുബായ്, മുംബൈ എന്നിവിടങ്ങളിൽ ഓരോ മലയാളികളാണ് മരിച്ചത്. പത്തനംതിട്ട സ്വദേശി തോമസ് ഡേവിഡാണ് അമേരിക്കയിൽ മരിച്ചത്. ന്യൂയോര്‍ക്ക് സബ്‍വേ ജീവനക്കാരനായിരുന്നു ഇയാൾ. ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു ഡേവിഡ്. തൃശൂര്‍ കയ്പമംഗലം സ്വദേശി പരീത് ആണ് ദുബായില്‍ മരിച്ചത്. 69 വയസ്സായിരുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുവരില്ല. മൃതദേഹം ദുബായില്‍ സംസ്കരിക്കും. തലശ്ശേരി സ്വദേശി അശോകന്‍ ആണ് മരിച്ച മറ്റൊരാൾ. അറുപത് വയസ്സായിരുന്നു. മുംബൈ സാക്കിനാക്കയില്‍ വെച്ചാണ് അശോകന്‍ മരിച്ചത്. അശോകന് കൊവിഡ് പകര്‍ന്നത് എങ്ങനെയെന്നത് വ്യക്തതയില്ല. ഇയാളുടെ വിദേശ സമ്പർക്കം ഇതുവരെ കണ്ടെത്താനായിട്ടില്ല. അശോകന്റെ വീട്ടുകാര്‍ നിരീക്ഷണത്തിലാണ്.