ഇന്ത്യയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 500 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണത്തിലും വൻ വർദ്ധന. നാളെ സമ്പൂർണ ലോക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിക്കുമ്പോഴാണ് കൊവിഡ് രോഗികളുടെ എണ്ണം വൻതോതിൽ വർദ്ധിക്കുന്നത്. അതേ സമയം മരണ സംഖ്യ 500 കടന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഗികളുടെ എണ്ണം 15676 എത്തിയതും ആശങ്ക വർദ്ധിപ്പിക്കുന്നു. 24 മണിക്കൂറിനിടെ 2000 അധികം പേർക്ക് രോഗബാധയുണ്ടായതായാണ് ഐസിഎംആർ സൂചിപ്പിക്കുന്നത്. ഏകദേശം 45 ശതമാനം പ്രദേശങ്ങളിൽ ലോക്ഡൗണിന് ഇളവ് വരുമെന്നാണ് കരുതുന്നത്.
ദില്ലി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിലാണ് രോഗികളുടെ എണ്ണം വർദ്ധിക്കുന്നത്. അതുകൊണ്ടു തന്നെ ഡൽഹിയിൽ ലോക് ഡൗണിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കത്ത് ഇതിനകം ഡൽഹി കേന്ദ്ര അഭ്യന്തര മന്ത്രാലത്തിന് അയച്ചിട്ടുണ്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആറും ആരോഗ്യമന്ത്രാലയവും തീരുമാനിച്ചു. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികളുടെയും പരിശോധന നടത്താനാണ് തീരുമാനം. സ്വയം പരിശോധനക്ക് തയ്യാറായി വരുന്നവരുടെ കൂടി പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ആഭ്യന്തര വിമാന സർവീസ് തുടങ്ങുന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. മെയ് 4 ന് മുതൽ സർവീസ് തുടങ്ങാനാകുമെന്നായിരുന്നു വിമാനകമ്പനികളുടെ പ്രതീക്ഷ. എന്നാൽ തീരുമാനം കേന്ദ്ര വ്യോമയാനമന്ത്രാലയം പ്രധാമന്ത്രിക്ക് വിട്ടു. മെയ് 15 ശേഷം വിമാന സർവീസ് തുടങ്ങിയാൽ മതിയെന്നാണ് ധാരണയിൽ എത്തിയിരിക്കുന്നത്.