കേരളത്തിലെ അതിഥി തൊഴിലാളികൾക്ക് നാട്ടിലേക്ക് മടങ്ങാൻ പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യത്തോട് കേന്ദ്ര സർക്കാർ പ്രതികരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൊഴിലാളികളെ നാട്ടിൽ എത്തിക്കാൻ നോൺ സ്റ്റോപ്പ് ട്രെയൻ വേണമെന്ന ആവശ്യത്തിന് മറുപടി കിട്ടിയില്ലെന്ന് മുഖ്യമന്ത്രി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
അതേസമയം അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിന്‍ അനുവദിക്കണമെന്ന സർക്കാർ നിർദ്ദേശം പ്രായോഗികമല്ലെന്ന് കേന്ദ്രം അറിയിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു. അതിഥി തൊഴിലാളികൾക്കായി നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ആവശ്യത്തോടായിരുന്നു കേന്ദ്രത്തിന്‍റെ പ്രതികരണം. സംസ്ഥാനത്ത് 3,85000 അന്യസംസ്ഥാന തൊഴിലാളികളുണ്ട്. ഏപ്രിൽ 14 ന് ശേഷം നാട്ടിലേക്ക് മടങ്ങാന്‍ സൗകര്യം ഉണ്ടാക്കണം. ഇതിനായി നോണ്‍ സ്റ്റോപ്പ് ട്രെയിന്‍ വേണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടത്. ട്രെയിന്‍ പ്രായോഗികമല്ലെന്ന് കേന്ദ്രം വ്യക്തമാക്കി