ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. ഡൽഹിയിൽ കാലവതി സരൺ എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേ സമയം മരണം സംബന്ധിച്ച് ഡൽഹി സർക്കാറിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഇത്. ഈ ആശുപത്രിയിൽ ഈ കുട്ടി ഉൾപ്പെടെ 3 നവജാത ശിശുക്കളാണ് കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഈ കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപ്ത്രി അധികൃതർ അറിയിച്ചു. കലാവതി സരൺ ആശുപത്രിയിൽ 6 മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ തന്നെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്.
ഡൽഹി, ഉത്തർ പ്രദേശ് സംസ്ഥാനങ്ങളിൽ കൊവിഡ് രോഗബാധ വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡൽഹിയിൽ ലോക് ഡൗണിൽ ഇളവ് വരുത്തരുതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ കേന്ദ്ര സർക്കാറിനോട് ആശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കത്ത് ഇതിനകം ഡൽഹി കേന്ദ്ര അഭ്യന്തര മന്ത്രാലത്തിന് അയച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ ഐസിഎംആറും ആരോഗ്യമന്ത്രാലയവും തീരുമാനിച്ചു. രോഗ ലക്ഷണങ്ങളുമായി ആശുപത്രികളിൽ എത്തുന്ന മുഴുവൻ രോഗികളുടെയും പരിശോധന നടത്താനാണ് തീരുമാനം. സ്വയം പരിശോധനക്ക് തയ്യാറായി വരുന്നവരുടെ കൂടി പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.