ഹിമാചൽ പ്രദേശിൽ രോ​ഗ മുക്തി നേടിയ ആൾക്ക് വീണ്ടു കൊവിഡ്

ഹിമാചൽ പ്രദേശിൽ രോ​ഗ മുക്തി നേടിയ ആൾക്ക് വീണ്ടു കൊവിഡ് ബാധിച്ചു. സംസ്ഥാന സർക്കാർ തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഉന സ്വദേശിയാണ് ഇയാൾ. ഇയാൾ ഉൾപ്പെടെ 23 പേർക്ക് ഹിമാചലിൽ രോ​ഗം സ്ഥിരീകരിച്ചു. രോ​ഗം തിരികെ വരാനുണ്ടായ സാഹചര്യം അതീവ ​ഗൗരവമായാണ് ആരോ​ഗ്യ വകുപ്പ് കാണുന്നത്. ചൈനയിലും സിങ്കപ്പൂരം സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരം ഒരു പൊസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ട് സാധ്യതകളെ കുറിച്ചാണ് ആരോ​ഗ്യ വകുപ്പ് പരിശോധിക്കുന്നത്. വൈറസിന്റെ ജനിതകമാറ്റം സംഭവിച്ചതാകാം എന്നതാണ് ആദ്യത്തെ സാധ്യത. ആദ്യ ടെസ്റ്റിലെ കൃത്യതയില്ലായ്മയാണ് രണ്ടാമത്തെ സാധ്യത. ഇത് സംബന്ധിച്ച് ഉടൻ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയേക്കും.

അതേ സമയം ​ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒന്നര മാസം പ്രായമുള്ള കുട്ടി മരിച്ചു. ഡൽഹിയിൽ കാലവതി സരൺ എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി. കുട്ടിയുടെ മരണം ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. അതേ സമയം മരണം സംബന്ധിച്ച് ഡൽഹി സർക്കാറിൽ നിന്ന് ഔദ്യോ​ഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. രാജ്യത്ത് ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് മരണമാണ് ഇത്. ഈ ആശുപത്രിയിൽ ഈ കുട്ടി ഉൾപ്പെടെ 3 നവജാത ശിശുക്കളാണ് കൊവിഡ് ചികിത്സയിലുണ്ടായിരുന്നത്. ഈ കുട്ടികളുടെ ആരോ​ഗ്യ നില ത‍ൃപ്തികരമാണെന്ന് ആശുപ്ത്രി അധികൃതർ അറിയിച്ചു. കലാവതി സരൺ ആശുപത്രിയിൽ 6 മലയാളികൾ ഉൾപ്പെടെയുള്ളവർക്ക് കൊവിഡ് ബാധിച്ചിരുന്നു. ഇവരെ ആശുപത്രിയിൽ തന്നെയാണ് നിരീക്ഷണത്തിൽ പാർപ്പിച്ചിരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 2 years ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More