ഡല്‍ഹി: രാജ്യസഭാ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തന്നെ തുടരുമെന്ന് റിപ്പോര്‍ട്ട്. പാര്‍ട്ടി ഇതുവരെ രാജ്യസഭാ പ്രതിപക്ഷ സ്ഥാനത്തേക്ക് ആരെയും കണ്ടെത്തിയിട്ടില്ലെന്നും ഈ സാഹചര്യത്തിലാണ് അദ്ദേഹം തുടരുന്നതെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെച്ചില്ലെങ്കില്‍ കോണ്‍ഗ്രസിലെ ഒരാള്‍ക്ക് ഒറ്റപദവിയെന്ന നയത്തിന് എതിരാകും. ചിന്തന്‍ ശിബിരത്തില്‍ സ്വീകരിച്ച ഒരാള്‍ ഒറ്റപദവി നയം ചൂണ്ടിക്കാട്ടിയാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് മുന്‍പ് അശോക് ഗെഹ്ലോട്ടിനോട് മുഖ്യമന്ത്രി പദം ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടത്. അതിനാല്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുപദവികളും ഒരുമിച്ച് വഹിക്കുകയാണെങ്കില്‍ കോണ്‍ഗ്രസില്‍ പുതിയ പ്രശ്നങ്ങള്‍ ഉടലെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം, കോൺഗ്രസ് സ്ട്രാറ്റജി ഗ്രൂപ്പിന്റെ യോഗം സോണിയ ഗാന്ധി നാളെ വിളിച്ചിട്ടുണ്ട്. ഖാർഗെ, ജയറാം രമേഷ്, കെസി വേണുഗോപാൽ എന്നിവര്‍ക്ക് മാത്രമേ രാജ്യസഭയിൽ നിന്ന് യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുള്ളുവെന്നും ഖാർഗെയ്ക്ക് പകരം രാജ്യസഭയിലേക്ക് പരിഗണിക്കുമെന്ന വിലയിരുത്തിയിരുന്ന ദിഗ്‌വിജയ സിംഗിനെയും പി ചിദംബരത്തെയും മീറ്റിംഗിലേക്ക് ക്ഷണിച്ചില്ലെന്നും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് ഖാർഗെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചിരുന്നു. എന്നാൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും അദ്ദേഹം രാജ്യസഭാ പ്രതിപക്ഷ സ്ഥാനത്ത് തുടരുമെന്നാണ് റിപ്പോര്‍ട്ട്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവായ അധിര്‍ രഞ്ജൻ ചൗധരി പാർട്ടിയുടെ ബംഗാൾ അധ്യക്ഷൻ കൂടിയാണ്. കൂടാതെ ജയറാം രമേഷ് രാജ്യസഭാ ചീഫ് വിപ്പും കോൺഗ്രസ് കമ്മ്യൂണിക്കേഷൻസ് മേധാവിയുമാണ്. ഇതും പാര്‍ട്ടി നയത്തിന് എതിരാണ്. അതിനാല്‍ ഇവരില്‍ നിക്ഷിപ്തമായിരിക്കുന്ന അധിക ചുമതല മറ്റ് രണ്ട് പേരിലേക്ക് കൈമാറേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.