ദോഹ: ഖത്തര്‍ ലോകകപ്പില്‍ നിന്നും ബ്രസീല്‍ പുറത്തായപ്പോള്‍ മാനസികമായി തകര്‍ന്നുവെന്ന് സൂപ്പര്‍ താരം നെയ്‌മര്‍. കരിയറില്‍ ഇത്രയും വലിയ തിരിച്ചടിയുണ്ടായിട്ടില്ലെന്നും ടീമിലെ എല്ലാവരും ഐക്യത്തിലാണ് മുന്‍പോട്ട് പോകുന്നതെന്നും നെയ്മര്‍ പറഞ്ഞു. ബ്രസീല്‍ കപ്പ് ഉയര്‍ത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്. കാരണം ടീം അത് അര്‍ഹിച്ചിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ തീരുമാനം മറ്റൊന്നായിരുന്നുവെന്നും നെയ്‌മര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും അന്തിമ തീരുമാനം തന്നെ സ്നേഹിക്കുന്നവരെ അറിയിക്കുമെന്നും നെയ്‌മര്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കളി കഴിഞ്ഞ് 10 മിനിറ്റോളം തളര്‍ന്ന അവസ്ഥയിലായിരുന്നു. പിന്നീടാണ് ഒന്നു കരയാന്‍ പോലുമായത്. ഈ വേദന മാറാന്‍ വളരെ സമയമെടുക്കും. ഞങ്ങള്‍ അവസാനം വരെ പോരാടി. പ്രതിബദ്ധതയ്ക്കും അര്‍പ്പണബോധത്തിനും ഒരു തരി കുറവില്ലാതിരുന്നതിനാല്‍ ടീം അംഗങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു. ബ്രസീല്‍ ടീമിനെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയെന്നും നെയ്‌മര്‍ കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ലോകകപ്പ് മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ 4 ഗോളുകള്‍ക്കാണ് ക്രൊയേഷ്യ ബ്രസീലിനെ പരാജയപ്പെടുത്തിയത്. ഇതിനുപിന്നാലെ ടിറ്റെ പരിശീലക സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ദുംഗക്കു പകരക്കാരനായി 2016-ലാണ് ടിറ്റെ ബ്രസീലിന്‍റെ പരിശീലകനായി സ്ഥാനം ഏറ്റെടുത്തത്.