കൊച്ചി: മമ്മൂട്ടി നായകനായി എത്തിയ റോഷാക്കിന് ശേഷം'റോയ്' റിലീസ് ചെയ്തത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്ന് നടന്‍ സുരാജ് വെഞ്ഞാറമൂട്. അത്തരമൊരു സിനിമ ചര്‍ച്ച ചെയ്യപ്പെട്ടതുകൊണ്ടാണ് 'റോയ്'ക്ക് മികച്ച പ്രതികരണം ലഭിച്ചതെന്നും സുരാജ് വെഞ്ഞാറമൂട് റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു. കൊവിഡിന് മുന്‍പേ ചര്‍ച്ചകള്‍ ആരംഭിച്ച ചിത്രമാണ് റോയ്. ചില സാങ്കേതിക കാരണങ്ങളാല്‍ സിനിമ വൈകുകയായിരുന്നു. അതിനിടയിലാണ് റോഷാക് റിലീസ് ചെയ്യുന്നത്. അതിനുലഭിച്ച സ്വീകാര്യത ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷ നല്‍കിയിരുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ത്രില്ലർ ജെണറിൽ സൈക്കോളജിയുടെ ചില അംശങ്ങൾ ഉപയോഗപ്പെടുത്തി നിർമ്മിക്കപ്പെട്ടതാണ്.
ഡിസംബർ 9ന് സോണി ലിവിലൂടെ റിലീസിനെത്തിയ റോയ് സൈക്കോളജിക്കൽ ത്രില്ലർ ജെണറിൽ പെട്ടതാണ്. 2018ൽ ചർച്ചകൾ ആരംഭിച്ച് കൊവിഡ് സമയത്ത് ഷൂട്ടിംഗ് പൂർത്തിയായ ചിത്രം, ചില സാങ്കേതിക കാരണങ്ങളാൽ റിലീസ് വൈകുകയായിരുന്നുവെന്നും സുരാജ് കൂട്ടിച്ചേര്‍ത്തു. ഒരു നോവലിസ്റ്റിന്റെ തിരോധാനവും അയാളെ അന്വേഷിച്ച് പോകുന്ന മാധ്യമ പ്രവർത്തകയെ കാണാതാകുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം. സുനിൽ ഇബ്രാഹിമാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മമ്മൂട്ടിയെ പ്രധാനകഥാപാത്രമാക്കി നിഷാം ബഷീര്‍ സംവിധാനം ചെയ്ത സിനിമയാണ് റോഷാക്ക്. 20 കോടി ബജറ്റില്‍ മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കൂടിയാണിത്. സിനിമയുടെ പോസ്റ്റർ റിലീസോടെ ‘വൈറ്റ് റൂം ടോർച്ചർ’ എന്ന വാക്കും കുറ്റവാളിയുടെ മാനസിക നിലയെ തകർക്കുന്ന ശിക്ഷാ മുറയും ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് സൈക്കോളജിക്കൽ ത്രില്ലർ ജെണറിൽപ്പെട്ട റോയിയും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തുന്നത്.