പാരിസ്: വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ പി എസ് ജി താരം അഷ്‌റഫ് ഹക്കീമിക്കെതിരെ കുറ്റം ചുമത്തി പ്രോസിക്യൂഷന്‍. ലോകകപ്പില്‍ മൊറോക്കോയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച്ചവെച്ച അഷ്‌റഫ് ഹക്കീമിയെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭാര്യയും മക്കളും വീട്ടിലില്ലാത്ത സമയത്ത് 24കാരിയെ വീട്ടിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് ഹക്കീമിക്കെതിരായ പരാതി. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഹക്കീമി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഫെബ്രുവരി 25 - നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി ഹക്കീമി ചുംബിക്കുകയും പീഡിപ്പിക്കുകയും ചെയ്തുവെന്ന് യുവതി ആരോപിച്ചു. സുഹൃത്തിനെ വിളിച്ചുവരുത്തിയാണ് രക്ഷപ്പെട്ടതെന്നും ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഹക്കീമിയെ പരിചയപ്പെട്ടതെന്നും യുവതി പൊലീസിനോട് പറഞ്ഞു. പരാതിക്കാരി രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ അന്വേഷണം പൂര്‍ത്തിയായതിനുശേഷം മാത്രമേ ഹക്കീമിക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കുകയുള്ളൂ. പി എസ് ജി ക്ലബ്ബിന്‍റെ മികച്ച പ്രതിരോധ താരമാണ് ഹക്കീമി.