മുംബൈ, പൂനെ നഗരങ്ങളിൽ ലോക്ഡൗൺ മെയ്-3 ന് ശേഷവും നീട്ടിയേക്കും. ഇരു നഗരങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രാ സർക്കാറിന്റെ നടപടി. ആരോഗ്യമന്ത്രി രാജേഷ് ടോപെയാണ് ഇത് സംബന്ധിച്ച് സൂചന നൽകിയത്. ഇരു നഗരങ്ങളിലും സ്ഥിതിഗതികൾ ഇതുവരെ നിയന്ത്രണ വിധേയമായിട്ടില്ല. ഇവിടങ്ങളിൽ രോഗ ബാധിതരുടെ എണ്ണം ദിവസം തോറും വർദ്ധിക്കുകയാണ്. മുംബൈയിലെ ധാരവി ഉൾപ്പെടയെുള്ള ചേരിയിൽ രോഗം പടർന്നു പിടിക്കുകയാണ്.ധാരാവിയില്‍ 14 പേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഫലം കാണാത്ത സാഹചര്യത്തിലാണ് കൂടുതൽ കടുത്ത നടപടികളിലേക്ക് സർക്കാർ കടക്കുന്നത്. 15 ദിവസത്തേക്ക് കൂടി സമ്പൂർണ അടച്ചിടൽ തുടരാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 8,00 ലധികം പേര്‍ക്കാണ് മഹാരാഷ്ട്രയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പ്രധാനമായും മൂന്നു നഗരങ്ങള്‍ കേന്ദ്രീകരിച്ചാണ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നത് . മുംബൈയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4 500 കവിഞ്ഞു. ഇതോടെ സംസ്ഥാനത്താകെ രോഗികളുടെ എണ്ണം 6,800 ലധികമായി. മരിച്ചവരുടെ എണ്ണം 300 കവിഞ്ഞു. മുംബൈയില്‍ മാത്രം 180 -ഓളം പേര്‍ മരിച്ചിട്ടുണ്ട്. പുനയില്‍ 70 പേരും നാസിക്കില്‍ 20 പേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിൽ തെലങ്കാന മാത്രമാണ് ലോക് ഡൗൺ നീട്ടാൻ തീരുമാനിച്ചിട്ടുള്ളത്. സംസ്ഥാനത്ത് അടുത്ത മാസം 7 വരെയായിരിക്കും ലോക്ഡൗൺ.