ഡോ.കഫീല്‍ ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് കഫീല്‍ ഖാനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെത്തിയാണ് ഉത്തർപ്രദേശ് പൊലീസ് കഫീൽ ഖാനെ കസ്റ്റഡിയിൽ എടുത്തത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്‌ലിം സര്‍വകലാശാലയില്‍ നടത്തിയ പ്രസംഗം പ്രകോപനപരമാണെന്ന് ആരോപിച്ചാണ് അറസ്റ്റ്. മതസ്പര്‍ധ വളര്‍ത്തിയെന്നാരോപിച്ച് 153-എ വകുപ്പുപ്രകാരമാണ് അറസ്‌റ്റ്. ഡിസംബര്‍ 12-നാണ് കഫീല്‍ ഖാന്‍ അലിഗഢ് സര്‍വകലാശാലയില്‍ പ്രസംഗിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച മുംബൈയില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയതായിരുന്നു കഫീല്‍ ഖാന്‍.
Also Read
ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് 60-ഓളം കുഞ്ഞുങ്ങളുടെ മരണത്തിനിടയാക്കിയ ദുരന്തത്തെ തുടര്‍ന്നാണ് ഡോ.കഫീല്‍ ഖാനെ രാജ്യം അറിഞ്ഞത്. അന്ന് സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ എത്തിച്ച് അദ്ദേഹം സ്വയം രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. സംഭവത്തിന് പിന്നാലെ സസ്‌പെൻഷനിലായ കഫീൽ ഖാനെ പ്രതിയാക്കി കേസെടുത്ത യോഗി സർക്കാർ 9 മാസത്തോളമാണ് അദ്ദേഹത്തെ ജയിലിൽ അടച്ചത്.