മുംബൈ: രാമായണം പശ്ചാത്തലമായി ഒരുക്കിയ 'ആദിപുരുഷ്' സിനിമ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ രാജ് ഗൗരവ് നല്‍കിയ ഹർജി ഡല്‍ഹി കോടതി തള്ളി. അഡീഷണൽ സീനിയർ സിവിൽ ജഡ്ജി അഭിഷേക് കുമാറാണ് ഹര്‍ജി തള്ളിയത്. സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും ചിത്രത്തില്‍ ചില മാറ്റങ്ങൾ വരുത്താൻ അണിയറപ്രവർത്തകർ ആലോചിക്കുന്നതായും അറിഞ്ഞതിനാൽ കേസ് പിൻവലിക്കാൻ അനുവദിക്കണമെന്ന് അഭിഭാഷകൻ രാജ് ഗൗരവ് ആവശ്യപ്പെട്ടു. ഈ ആവശ്യം പരിഗണിച്ച കോടതി, അഭിഭാഷകന്‍ നല്‍കിയ ഹര്‍ജി തള്ളുകയായിരുന്നു.
ആദിപുരുഷിന്‍റെ ടീസര്‍ പുറത്തുവിട്ടതിനുപിന്നാലെ ചിത്രത്തിനെതിരെ ബോയ്‌ക്കോട്ട് ക്യാമ്പയ്നും ട്രോളുകളും ആരംഭിച്ചിരുന്നു. രാമായണത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശാന്തസ്വരൂപനും ദയാലുവുമായ രാമനെ കോപിതനായാണ് കാണിച്ചിരിക്കുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. അതേസമയം, കാര്‍ട്ടൂണ്‍ കാണുന്നതുപോലെ തോന്നുന്നു എന്നും പോഗോ ചാനലില്‍ വരുന്ന കാര്‍ട്ടൂണുകള്‍ക്ക് ഇതിലും നിലവാരമുണ്ടാകുമെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണനായി സെയ്ഫ് അലി ഖാനാണ് വേഷമിടുന്നത്. സീതയായി കൃതി സനോണുമാണ് എത്തുന്നത്. ഗ്രാഫിക്സിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത് ഗ്രാഫിക്സിന് തന്നെയാണെന്നതാണ് ശ്രദ്ധേയം. കൂടാതെ രാവണന് ഇസ്ലാമിക് രൂപം കൊടുത്തത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ജൂണ്‍ 16-നാണ് ആദിപുരുഷ് തിയറ്ററുകളിലെത്തുക. എന്നാല്‍ ടീസറിനെതിരെ വ്യാപകവിമര്‍ശനമുയര്‍ന്ന സാഹചര്യത്തില്‍ സിനിമയുടെ വിജയത്തെ എങ്ങനെ ബാധിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നുണ്ട്.