ലഖ്‌നൌ: ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജെയന്‍റ്സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിനിടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട വിരാട് കൊഹ്ലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. ആര്‍സിബി താരമായ കൊഹ്ലിയും ലഖ്‌നൗ സൂപ്പര്‍ ജെയന്റ്‌സ് മെന്‍ററായ ഗൗതം ഗംഭീറും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടക്കണം. ലഖ്‌നൗവിന്‍റെ അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അച്ചടക്ക സമിതി വന്‍ തുക പിഴ ഈടാക്കിയിരിക്കുന്നത്.
ലക്നൗ ബാറ്റിങ്ങിനിടെ 17–ാം ഓവറില്‍ നോ ബോള്‍ വിവാദമാണ് ഗാംഗുലി ട്രെന്‍ഡിങ്ങായതിന്‍റെ തുടക്കം. കൊഹ്ലിയും നവീൻ ഉൾ ഹഖും തമ്മിലാണ് ആദ്യം പ്രശ്നങ്ങള്‍ തുടങ്ങിയത്. നവീന് നേരെ കൊഹ്ലി കാലിലെ ഷൂ ചൂണ്ടിക്കാണിച്ച് സംസാരിക്കുകയും ചെയ്തു. മത്സരത്തിനു ശേഷം ഷെയ്ക് ഹാൻഡ് നൽകുമ്പോഴും കൊഹ്ലിയും നവീൻ ഉൾഹഖും തർക്കിച്ചു. ഇതിനിടെ വിഷയത്തിൽ ഗൗതം ഗംഭീര്‍ ഇടപെടുകയായിരുന്നു. തുടർന്ന് കൊഹ്ലിയും ഗംഭീറും തമ്മിലായി വാക്ക് തകര്‍ക്കം. കെ എല്‍ രാഹുല്‍ ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. ഇതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു