കോട്ടയത്ത് 391 പേരുടെ കൊവിഡ് പരിശോധനാ ഫലങ്ങൾ ഇന്ന് പുറത്ത് വരും. സമൂഹ വ്യാപന സാധ്യതകൾ കണ്ടെത്തനായാണ് സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുടെ സ്രവം പരിശോധനക്കായി എടുത്തത്. നിലവിൽ പരിശോധനകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് ജില്ലാ ഭരണ കൂടം നിശ്ചയിച്ചിട്ടുള്ളത്. രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ പൊലീസ് കൂടുതൽ കർശനമാക്കി. മാസ്ക് ധരിക്കാതെ ആരെയും പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. മാസ്ക് ധരിക്കാത്തവിരിൽ നിന്ന് നാളെ മുതൽ പിഴ ഈടാക്കും.
ജില്ലയിലെ 9 ഹോട്ട് സ്പോട്ടുകൾക്ക് പുറത്തും പരിശോധന കർശനമാക്കും. ജില്ലയിൽ നിന്ന് അകത്തേക്കോ പുറത്തേക്കോ പോകാൻ ആരേയും അനുവദിക്കില്ല. ലോക്ഡൗൺ നിന്ത്രണങ്ങളിൽ യാതൊരു വിട്ടുവീഴ്ചയുടം ഉണ്ടാകില്ലെന്ന് ജില്ലയുടെ ചുമതലുള്ള സ്പെഷൽ ഓഫീസർ എഡിജിപി പത്മകുമാർ പറഞ്ഞു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും എഡിജിപി അറിയിച്ചു.