കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും 110 ദശലക്ഷം (10.1 കോടി) ജനങ്ങള്‍ കുടിയിറക്കപ്പെട്ട് പലായനം ചെയ്തുവെന്ന് യുഎൻഎച്ച്‌സിആർ റിപ്പോർട്ട്. ഉക്രെയ്‌ന്‍ യുദ്ധവും സുഡാനിലെ പ്രതിസന്ധിയുമാണ് ഇത്രയും ആളുകള്‍ പലായനം ചെയ്യപ്പെടാന്‍ പ്രധാന കാരണം. 2023-ലും ഈ ഗ്രാഫ് ഉയരാനാണ് സാധ്യത. ഈ വര്‍ഷം ഇതുവരെ പലായനം ചെയ്യപ്പെട്ടവരുടെ എണ്ണത്തില്‍ 19.1 ദശലക്ഷത്തിന്റെ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമ്പന്ന രാഷ്ട്രങ്ങളേക്കാൾ ദരിദ്ര രാജ്യങ്ങളിലെ ജനങ്ങളാണ് കൂടുതല്‍ പ്രതിസന്ധി അനുഭവിക്കുന്നത്. പല പാശ്ചാത്യ രാജ്യങ്ങളും അഭയാര്‍ഥികളെ സ്വീകരിക്കാന്‍ വിമുഖത കാണിക്കുന്നതും പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. 2022 അവസാനത്തോടെ 4.4 ദശലക്ഷം ആളുകൾ രാജ്യമില്ലാത്തവരോ ദേശീയതയില്ലാത്തവരോ ആയിത്തീര്‍ന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
യുഎൻ അഭയാർത്ഥി ഏജൻസിയുടെ ഗ്ലോബൽ ട്രെൻഡ്സ് ഇൻ ഫോർസ്ഡ് ഡിസ്പ്ലേസ്മെന്റ് 2022 റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞവര്‍ഷം സ്വയം രക്ഷാര്‍ത്ഥം അന്താരാഷ്ട്ര അതിർത്തികൾ കടന്നത് 35.3 ദശലക്ഷം പേരാണ്. 62.5 ദശലക്ഷം ആളുകള്‍ കുടിയിറക്കപ്പെട്ട് സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളാകേണ്ടിവന്നവരാണ്. 2022-ൽ തുടങ്ങിയ ഉക്രെയ്നിലേക്കുള്ള റഷ്യന്‍ അധിനിവേശമാണ് രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ അഭയാർത്ഥി പ്രവാഹത്തിന് കാരണമായത്. കൊളംബിയയും പെറുവും വെനസ്വേലയില്‍നിന്നുള്ള അഭയാര്‍ഥികളാലും ഇറാന്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളാലും വീര്‍പ്പുമുട്ടുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.