ജൂലൈ അഞ്ചിനാണ് മാര്‍ക്ക് സുക്കര്‍ബര്‍ഗ് ട്വിറ്ററിന് എതിരാളിയായി ത്രെഡ്‌സ് ആപ്പ് അവതരിപ്പിച്ചത്. ഇതുവരെ ഒരു സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിനും ലഭിക്കാത്തത്ര സ്വീകരണമാണ് ത്രെഡ്‌സിന് ലഭിച്ചത്. അവതരിപ്പിച്ച് മണിക്കൂറുകള്‍ക്കുളളില്‍ ഒരുകോടിയിലധികംപേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ദിവസങ്ങള്‍ക്കുളളില്‍ പത്തുകോടിയിലധികം ഉപയോക്താക്കള്‍ ത്രെഡ്‌സിലെത്തി. ഇപ്പോഴിതാ ത്രെഡ്‌സിന്റെ സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.
സിമിലര്‍ വെബ്ബിന്റെ കണക്കനുസരിച്ച് ജൂലൈ ഏഴിനാണ് ഏറ്റവുമധികം ഉപയോക്താക്കള്‍ ത്രെഡ്‌സിലെത്തിയത്. 4.9 കോടി ആളുകളാണ് അന്ന് ത്രെഡ്‌സില്‍ അക്കൗണ്ട് തുറന്നത്. എന്നാല്‍ ജൂലൈ 14 ആയപ്പോഴേക്കും ഇത് 2.36 കോടിയായി കുറഞ്ഞു. ആപ്പില്‍ ഒരു ഉപയോക്താവ് ചെലവഴിക്കുന്ന ശരാശരി സമയം 21 മിനിറ്റ് എന്നത് 6 മിനിറ്റായും കുറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ലോകം ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമായി ത്രെഡ്‌സ് മാറുമെന്നും താമസിയാതെ 1 ബില്ല്യന്‍ ഉപയോക്താക്കളെ ലഭിക്കുമെന്നും സുക്കർബർഗ് നേരത്തെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡാണ് ആപ്പിന്റെ പ്രത്യേകത.