കാതല്‍ സിനിമയ്ക്ക് ഇത്രയും സ്വീകാര്യത കിട്ടാന്‍ കാരണം മമ്മൂട്ടിയാണെന്ന് നടന്‍ ആര്‍ എസ് പണിക്കര്‍. ചിത്രത്തിൽ മറ്റാരെങ്കിലുമായിരുന്നങ്കില്‍ വിമര്‍ശിക്കപ്പെടുകയും കല്ലെറിയപ്പെടുകയും ചെയ്യുമായിരുന്നെന്നും മമ്മൂട്ടി നായക സ്ഥാനത്ത് നില്‍ക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാന്‍ കഴിയില്ലെന്നും ആര്‍ എസ് പണിക്കര്‍ പറഞ്ഞു. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'സമൂഹത്തിലെ വിപ്ലവകരമായ ഒരു ആശയത്തെയാണ് സിനിമയിലൂടെ അവതരിപ്പിച്ചത്. ഇത്തരം ആളുകളോടുള്ള സമൂഹത്തിന്‍റെ മനോഭാവം മാറ്റേണ്ടിയിരിക്കുന്നു. അതിനൊരു തുടക്കമായിരിക്കും ഈ സിനിമ. കാതലിനെ പ്രേക്ഷകര്‍ ഇത്രയും സന്തോഷത്തോടെ, സീരിയസായി സ്വീകരിക്കാന്‍ കാരണം മമ്മൂട്ടിയാണ്. മമ്മൂട്ടിക്കു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്യുമെന്നതില്‍ സംശയമില്ല'-ആര്‍ എസ് പണിക്കര്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തിയേറ്റര്‍ വിസിറ്റിന്റെ ഭാഗമായി പോയപ്പോള്‍ നല്ല പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചതെന്നും പുതു തലമുറ ആവേശത്തോടെ കാതൽ ഏറ്റെടുത്തെന്നും അദ്ദേഹം പറഞ്ഞു. 'കുടുംബ പ്രേക്ഷകരും തിയേറ്ററില്‍ എത്തുന്നുണ്ട്. അതില്‍ സ്ത്രീകളാണ് കൂടുതല്‍ ഹാപ്പി. ജിയോ ബേബിയുടെ 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' വീടുകളിലും അടുക്കളകളിലും ഒരു നിശബ്ത വിപ്ലവം സൃഷ്ട്ടിച്ചിട്ടുണ്ട്. അതിനു സമാനമായ ഒരു വിപ്ലവം കേരള സമൂഹത്തില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍'- ആര്‍ എസ് പണിക്കര്‍ കൂട്ടിച്ചേർത്തു.