സംസ്ഥാനത്ത് ഐസിഎംആര്‍ പരിശോധന ആരംഭിച്ചു. കൊവിഡിന്റെ സമൂഹ വ്യാപനം പരിശോധനിക്കുന്നതിനുള്ള സീറോ സർവെയാണ് ഐസിഎംആർ നടത്തുന്നത്. കേരളത്തിൽ നിന്ന് 1200 സാമ്പിളുകളാണ് പരിശോധിക്കുക. ആരോഗ്യവകുപ്പുമായി ചേർന്നാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. ആദ്യഘട്ടത്തിൽ പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിൽ നിന്നാണ് സാമ്പിളുകൾ എടുകുക. 10 കേന്ദ്രങ്ങളിൽ നിന്ന് 400 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
രോഗ ലക്ഷണമില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്പര്‍ക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുക. പാലക്കാട് ജില്ലയിലെ രോഗികളുടെ വിവരങ്ങൾ ഡി.എം.ഒയിൽ നിന്നും ശേഖരിച്ചു. പരിശോധനക്കായി 20 അംഗ മെഡിക്കൽ സംഘമാണ് പ്രവർത്തികുന്നത്.രാജ്യത്താകെ 69 ജില്ലകളിളാണ് ഐസിഎംആർ സർവേ നടത്തുന്നത്. ഡൽഹിയിലെ ഐസിഎംആർ ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പരിശോധനാഫലങ്ങൾ ലഭിച്ച ശേഷം നിഗമനത്തിലെത്തിച്ചേരും.