കൊവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് അതീവ ജാഗ്രത. ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലയുടെ ചുമതലയുള്ള കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ കോർകമ്മിറ്റി യോഗം ചേർന്നാണ് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. സമൂഹ വ്യാപന സാധ്യത ഭീഷണി മുന്നിൽ കുണ്ടുള്ള പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് കടക്കാനും യോഗം നിർദ്ദേശിച്ചു. സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്ത് കടകളും കമ്പോളങ്ങളും അടക്കാൻ ആവശ്യപ്പെടും. ആൾക്കൂട്ടങ്ങൾ അനുവദിക്കില്ല. ആറ്റുകാൽ, മണക്കാട്, കാലടി, ഐരാണമുട്ടം ഡിവിഷനുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.
കഴിഞ്ഞ ദിവസം മരിച്ച രണ്ടു പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം തിരുവനന്തപുരം നഗരത്തിൽ ഓട്ടോ ഡ്രൈവർക്ക് രോഗം സ്ഥിരീകിരിച്ചിരുന്നു. ഇയാൾക്ക് എവിടെ നിന്നാണ് രോഗം പകർന്നത് എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കലാണ് ആരോഗ്യ വകുപ്പിന് വെല്ലുവിളയായിരിക്കുന്നത്. ഈ മാസം 12 മുതൽ ഇയാൾക്ക് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഇയാളുടെ ഭാര്യക്കും മകൾക്കും രോഗം സ്ഥിരീകരിച്ചു. നഗരത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് പൊലീസ് സ്പെഷൽ ബ്രാഞ്ച് നിർദ്ദേശിച്ചിരുന്നു.