പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത് പിച്ചച്ചട്ടിയുമായി പോകില്ലെന്ന് ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഗുപ്കർ കമ്മീഷന് കീഴിൽ സഖ്യം രൂപീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹം പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ചത്.
കേന്ദ്രസർക്കാറിനോട് തങ്ങൾ യാചിക്കില്ലെന്നും തങ്ങളുടെ യുദ്ധം സുപ്രീംകോടതിയിൽ ആണെന്നും ഒമർ പറഞ്ഞു. ഒരു പാർട്ടിയും അധികനാൾ വാഴില്ലെന്നും കാത്തിരിക്കാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുപ്കർ കമ്മീഷനു കീഴിൽ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ വീട്ടിൽ ചേർന്ന യോഗത്തിലാണ് കശ്മീരിന് പ്രത്യേക പദവി തിരികെ കൊണ്ടുവരിക എന്ന ആവശ്യത്തിന് പുതിയ സഖ്യം രൂപീകരിച്ചത്. തങ്ങൾ സഖ്യം രൂപീകരിക്കുന്നതിന് മറ്റുള്ളവർ എന്തിനാണ് അസ്വസ്ഥരാക്കുന്നത് എന്നും ലഡാക്കിലെ മറ്റുള്ള രാഷ്ട്രീയ പാർട്ടികളെ പോലെ തന്നെയാണ് തങ്ങളും എന്ന് ഒമർ അഭിമുഖത്തില്‍ ചോദിച്ചു
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2019 ഓഗസ്റ്റ് നാലിനാണ് ഗുപ്കർ കമ്മീഷന്‍ നിലവിൽ വന്നത്. പ്രഖ്യാപനത്തിന് ശേഷമുള്ള ആദ്യത്തെ ചർച്ചയാണ് കഴിഞ്ഞ ദിവസം നടന്നത്.