വിശാലഹിന്ദു ഐക്യം എന്നൊക്കെയുള്ള മുഖംമൂടി ഇവിടെ അഴിഞ്ഞുവീഴുന്നു. ദില്ലിയിലെ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാപിച്ച ചെങ്കോൽ ജാതി-ജന്മി- നാടുവാഴി ഭരണത്തിന്റെ പ്രതീകമാണ്. അത്തരം ഗതകാല പ്രതീകങ്ങൾ കൊണ്ട് ഒരു ആധുനിക രാജ്യത്തിന് മുന്നോട്ടു പോകാൻ കഴിയില്ല.
കേന്ദ്രസര്‍ക്കാരിന് എതിരെ സംസാരിച്ച ഒരു സിനിമ ഞാനൊരിക്കലും റിലീസ് ചെയ്യില്ല എന്ന് അവര്‍ തന്റെ മുഖത്തുനോക്കി പറഞ്ഞെന്നും തന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ തടയാന്‍ ഒരു ഷൂനക്കികളെക്കൊണ്ടും സാധിക്കില്ലെന്നും ഐഷ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു
പിഴ കൂടി ഈടാക്കുന്നതോടെ നിയമലംഘനങ്ങളുടെ എണ്ണം ഒരുലക്ഷത്തില്‍ താഴെയാകും. വാഹനസാന്ദ്രത വര്‍ധിച്ചുവരുന്ന സംസ്ഥാനത്ത് അപകടങ്ങള്‍ കുറയ്ക്കാന്‍ കര്‍ശനമായി നിയമം നടപ്പിലാക്കിയേ മതിയാവൂ
ഏതു വിധേനയും കേരളത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കഴിഞ്ഞ കുറെ നാളുകളായി കേന്ദ്ര സർക്കാരിന്റെ സമീപനം. സംസ്ഥാനത്തിനുള്ള ഗ്രാന്റുകളും,വായ്പകളും,വികസനവും തുടർച്ചയായി നിഷേധിക്കുകയാണ്.
കഥയറിയാതെ മനസും സ്വത്തും പാര്‍ട്ടിക്കുനല്‍കി മഹത്തായ വിപ്ലവ നാള്‍ സ്വപ്‌നം കണ്ട് കഴിഞ്ഞവര്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുളള പിളര്‍പ്പില്‍ വെന്നുവീഴുകയാണെന്നും ആസാദ് പറഞ്ഞു.
എത്രയോ പാവപ്പെട്ടവരുടെ വിയർപ്പിൻ്റെയും രക്തത്തിൻ്റെയും ഗന്ധമാകും അഴിമതി സമ്പാദ്യത്തിലെ ഓരോ നാണയത്തുട്ടിൽ നിന്നും പുറത്തുവരിക. ഉദ്യോഗസ്ഥ ചൂഷണം രാജ്യത്ത് കൊടികുത്തി വാഴുകയാണ്.
2018 എന്ന സിനിമയുടെ തിരക്കഥയിലും അന്ന് പ്രളയത്തെ നേരിട്ട സംസ്ഥാനസർക്കാരിന്റെ ഇച്ഛാശക്തിയെയും നേതൃമികവിനെയും പ്രധാനസ്ഥാനത്ത് നിർത്തി കഥ മെനയാമായിരുന്നു.
ഇന്ത്യയുടെ രാജാവാണ് താൻ എന്ന് കരുതുന്ന ജ്ഞാനിയല്ലാത്ത നരേന്ദ്ര മോദി ആ ചെങ്കോൽ തിരിച്ചു കൊണ്ടുവരികയാണ്. ആർഎസ്എസ് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ല എന്ന് മാത്രമല്ല സ്വാതന്ത്ര്യസമരത്തിന്റെ മൂല്യങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിട്ടുപോലുമില്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.
പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനവേളയിൽ നിന്ന് സൗകര്യപൂർവം രാഷ്ട്രപതിയെ മാറ്റിനിർത്തുന്നതിലെ അനൗചിത്യം നോക്കൂ! ഇന്നത്തെ യൂണിയൻ സർക്കാരിനെ നിയന്ത്രിക്കുന്ന ആർഎസ്എസിന്റെ രാഷ്ട്രീയം വച്ചു നോക്കുമ്പോൾ ഇത് അറിവില്ലായ്മയല്ല.
വ്യാജവാർത്ത ചമയ്ക്കുന്നതിന് പിന്നിലും നിക്ഷിപ്ത താല്പര്യം ഉണ്ട്. ഒരു വാർത്ത നൽകിയതിന് ശേഷം ഞങ്ങൾ അതല്ല ഉദ്ദേശിച്ചത് എന്ന് പറയുന്നത് മാധ്യമ ധർമമല്ല. അതിന് ശേഷം വീണ്ടും ഞങ്ങൾ അതുതന്നെയാണ് ഉദ്ദേശിച്ചത് എന്ന് പറയുന്നതും മാധ്യമ നീതിയ്ക്ക് നിരക്കുന്നതല്ലെന്ന്
പോരാത്തതിന് ന്യായീകരിക്കുകയും വേണം. 2000 രൂപയുടെ നോട്ടിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞാൽ കണ്ണും പൂട്ടി വിശ്വസിക്കണം. കൊടുങ്ങല്ലൂരിലെ സ്വന്തം നേതാവ് കള്ള നോട്ട് കേസിൽ പിടിക്കപ്പെട്ടാൽ (അതും ഒന്നല്ല രണ്ട് പ്രാവശ്യം) പാക്കിസ്ഥാനിലെ കള്ളനോട്ടടി കച്ചവടം പൂട്ടിക്കാൻ നമ്മളിട്ട പദ്ധതിയാണെന്ന് പറയണം.
അധികാരവർഗ്ഗത്താൽ കൊലചെയ്യപ്പെട്ടവരാണ് രക്തസാക്ഷികൾ. കണ്ടവനോട് അനാവശ്യ കലഹത്തിന് പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ"