വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെയും കമ്പനിയുടെ അനൂകൂല്യങ്ങള്‍ നിരസിക്കുകയും ചെയ്യുന്നവരെ കമ്പനി നേരിട്ട് ബന്ധപ്പെടുമെന്നും സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നും ജീവനക്കാരുടെ അഭ്യര്‍ഥനമാനിച്ചും ഗൂഗിള്‍ വര്‍ക്ക് ഫ്രം ഹോം നീട്ടിയിരുന്നു.
സാര്‍വത്രിക വാക്സിനേഷന്‍ നടപ്പാക്കിയിട്ടും മരണനിരക്ക് ഭയാനകമായ തോതിൽ ഉയരുന്നത് അമേരിക്കയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ 11 ആഴ്‌ചകള്‍ക്കുള്ളില്‍ മാത്രം ഒരു ലക്ഷം പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഒന്നാം തരംഗത്തിലെ മരണനിരക്കു മാറ്റിനിര്‍ത്തി നോക്കിയാല്‍ ആശങ്കാജനകമായ സാഹചര്യമാണിത്
യുകെയില്‍ നിന്ന് അബുദാബി വഴി നെടുമ്പാശ്ശേരിയില്‍ എത്തിയ യുവാവിനാണ് ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറാം തിയതി കേരളത്തിലെത്തിയ ഇദ്ദേഹത്തിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റിവ് ആയിരുന്നു. പിന്നീട് രോഗലക്ഷണങ്ങള്‍ കണ്ടതോടെ വീണ്ടും പരിശോധനക്ക് വിധേയമാക്കുകയായിരുന്നു
'സൗത്ത് ആഫ്രിക്കയിലെ ഒമൈക്രോണ്‍ ബാധിതരെ കുറിച്ച് പഠിക്കുമ്പോള്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ്. കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ നിസ്സാരമായ ലക്ഷണങ്ങളും കുറഞ്ഞ രോഗ ബാധയുമാണ് ഒമൈക്രോണ്‍ സൃഷ്ടിക്കുന്നത്. ഇതുവരെ 38 രാജ്യങ്ങളിലാണ് ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്
ഒമൈക്രോണ്‍ ബാധിക്കുന്നയാള്‍ക്ക് ശരീരത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞാല്‍ രോഗി മരണപ്പെടാന്‍ സാധ്യതയുണ്ട്. ഡെല്‍റ്റ തരംഗത്തില്‍ ഓക്സിജന്‍ ക്ഷാമം മൂലം നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. അതിനാല്‍ ഒമൈക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ രാജ്യത്ത് ആശുപത്രി സൗകര്യങ്ങള്‍ കൂടുതലായി ഒരുക്കണം.
കൊവിഡിന്‍റെ തുടക്കസമയത്ത് കുട്ടികളെ കാര്യമായി രോഗം ബാധിച്ചിരുന്നില്ല. മൂന്നാം തരംഗത്തില്‍ 15നും 19നും ഇടയിലുള്ള കൗമാരക്കാരില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത് വളരെ കൂടുതലായിരുന്നു. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ട സാഹചര്യമാണുള്ളത്.
പഠനം സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ 'പ്രീ -പ്രിന്‍റ് ' വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. കൊവിഡ് വന്നവരിലും ഒമൈക്രോണ്‍ അണുബാധയുണ്ടാകുവാനുള്ള സാധ്യത മൂന്നിരട്ടി വ്യാപനശേഷി കൂടുതലാണെന്നും നവംബർ 27 വരെ 28 ലക്ഷം കോവിഡ് ബാധിതരിൽ 35670 പേർക്ക് വീണ്ടും അണുബാധയുണ്ടായിയെന്നും പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ വിദഗ്ദരുടെ ഔദ്യോഗിക പരിശോധന റിപ്പോര്‍ട്ട് ഇതുവരെ പുറത്ത് വന്നിട്ടില്ല.
ഒമിക്രോണ്‍ കണ്ടെത്തിയതോടെ ദക്ഷിണാഫ്രിക്കയിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ഞായറാഴ്ച അയ്യായിരത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മൂവായിരത്തി അഞ്ഞൂറോളം കേസുകളായിരുന്നു സ്ഥിരീകരിച്ചത്. രണ്ടാഴ്ചയ്‌ക്ക് മുമ്പ് പ്രതിദിന കേസുകൾ 300ൽ താഴെ മാത്രം ആയിരുന്ന സ്ഥാനത്താണിത്.
ഒക്ടോബർ അവസാനം തീയേറ്ററുകൾ തുറന്നെങ്കിലും ചലച്ചിത്രരംഗത്തെ പ്രതിസന്ധി പരിഹരിക്കാൻ സർക്കാരിൻ്റെ സഹായം വേണമെന്ന് വിവിധ ചലച്ചിത്ര സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഒരു ഡോസ് വാക്സീൻ എടുത്തവർക്കും തീയേറ്ററുകളിൽ പ്രവേശനം
കഴിഞ്ഞ 24 മണിക്കൂറിനിടെ 89,995 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,39,688 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 99,312 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളുണ്ടാകും.
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,03,484 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 422 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 841 വാര്‍ഡുകളാണുള്ളത്.