സർക്കാർ ജീവനക്കാർ പണിമുടക്കരുതെന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ ഇന്നലെ ഡയസ്നോൺ പ്രഖ്യാപിച്ചിട്ടുണ്ട്. പണിമുടക്ക് ദിനങ്ങളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലിക്ക് വരണമെന്ന് മുന്‍ കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്. ഉദ്യോഗസ്ഥരുടെ പണിമുടക്ക് തടയാൻ സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും പണിമുടക്കുന്നവർക്കെതിരെ കർശന നടപടി എടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നത് നീട്ടിക്കൊണ്ടുപോകാനായാണ് സര്‍ക്കാര്‍ അതിനെക്കുറിച്ച് പഠിക്കാനായി പുതിയ സമിതികളുണ്ടാക്കുന്നത്. ഇനി റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളൊക്കെ നടപ്പാക്കാന്‍ ചിലപ്പോള്‍ അടുത്ത തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടിവരും.
ആലുവ പോലീസ് ക്ലബില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം ആദ്യമായാണ് ദിലീപിനെ ഈ കേസുമായി ബന്ധപ്പെട്ട് വീണ്ടും ചോദ്യം ചെയ്യുന്നത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് ഏപ്രില്‍ പതിനാല് വരെയാണ് ഹൈക്കോടതി അനുവദിച്ച സമയപരിധി.
ഇന്ന് പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ നാളെയും പണിമുടക്കുമെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ദേശിയ പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് ഹാജരാകാതിരുന്നതിനെതിരെ കേരളാ ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് രാജേന്ദ്രന്‍റെ പ്രതികരണം
പൊതുപണിമുടക്ക് ജനജീവിതത്തെ കാര്യമായി ബാധിച്ചിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ദേശിയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായ അവസ്ഥയാണ്. പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്
സര്‍വേ തുടരാമെന്ന ഡിവിഷന്‍ ബെഞ്ചിന്‍റെ ഉത്തരവിനെതിരെയാണ് എറണാകുളം ആലുവ സ്വദേശി സുനില്‍ സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ഉടന്‍ സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്താണ് സര്‍വ്വേ നടത്തുന്നത് കൊണ്ടുണ്ടാകുന്ന ബുദ്ധിമുട്ടെന്നും മുന്‍ ധാരണകളുമായി വികസന പ്രവര്‍ത്തനത്തിനെതിരെ നില്‍കുന്നത് എന്തിനാണെന്നും
ഫിലിപ്പ് മാര്‍ട്ടിന്‍റെ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ
വര്‍ഷങ്ങള്‍ക്കുമുന്‍പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചും തനിക്ക് സമാനമായ അനുഭവം നേരിട്ടിട്ടുണ്ടെന്നും കലകളും കലാകാരരും മതവും ജാതിയുമായി കെട്ടിമറഞ്ഞു കൊണ്ടേയിരിക്കും. അതൊരു മതത്തിനു നിഷിദ്ധമാകുമ്പോൾ മറ്റൊരു മതത്തിന്റെ കുത്തക ആവുന്നു എന്നും മന്‍സിയ ഫേസ്ബുക്കില്‍ കുറിച്ചു
എന്ത് വില കൊടുത്തും സിൽവർ ലൈൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോൾ സാമൂഹിക ആഘാത പഠനം നടത്തുന്നത് പ്രഹസനമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിയമത്തെ മറികടന്ന് സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ശ്രീലങ്കയ്ക്ക് സമാനമായ, അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്ക് സിൽവർ ലൈൻ കേരളത്തെ എത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1982 - മാതൃഭൂമിയിലാണ് സഹദേവന്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ചിത്രഭൂമിയിലും മാതൃഭൂമി ദിനപത്രത്തിലും വിവിധ ചുമതലകള്‍ നിര്‍വഹിച്ചു. മികച്ച സിനിമാ നിരൂപകന്‍ കൂടിയായിരുന്ന അദ്ദേഹം പാരിസ്ഥിതി, സ്ത്രീപക്ഷ എഴുത്തുകള്‍ എന്നിവയും ചേര്‍ത്ത് പിടിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തിയിരുന്നു.