വിദ്യര്‍ത്ഥികള്‍ ആദ്യം ചെയ്യേണ്ടത് കൊവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുക എന്നതാണ്. http://covid19.kerala. gov.in/vaccine/ സൈറ്റില്‍ കയറി സ്റ്റുഡന്‍റ്സ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത്, പഠിക്കുന്ന കോളേജിലെ തിരിച്ചറിയല്‍ (ഐഡന്‍റിറ്റി കാര്‍ഡ്) കാര്‍ഡ് അപ് ലോഡ് ചെയ്യണം. കൊവിന്‍ സൈറ്റില്‍ നിന്ന് തരുന്ന 12 അക്ക നമ്പര്‍ രണ്ടാമതെടുത്ത സൈറ്റില്‍ എന്‍റര്‍ ചെയ്യണം.
പാര്‍ലമെന്‍റ് മണ്‍സൂണ്‍ സമ്മേളനത്തില്‍ ഇതുവരെ പെഗാസസ് വിഷയത്തെ കുറിച്ച് സംസാരിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ മാസം 13 നാണ് സമ്മേളനം അവസാനിക്കുക. മിസ്റ്റര്‍ മോദി ഇതുവഴി വരൂ, ഞങ്ങളെ കേള്‍ക്കുവെന്ന് പറഞ്ഞാണ് ഒബ്രിയാന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പ്രതിപക്ഷത്തുള്ള എം.പിമാരുടെ പ്രസംഗം ചേർത്തു കൊണ്ടാണ് 3 മിനിറ്റ് നീളമുള്ള വീഡിയോ നിര്‍മ്മിച്ചിരിക്കുന്നത്.
കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സമൂഹത്തെയാകെ ബാധിച്ചിട്ടുണ്ട്. ദരിദ്ര ജനവിഭാഗങ്ങളിലാണ് പ്രതിസന്ധി ഏറ്റവും കനത്ത ആഘാതം ഏൽപ്പിച്ചിട്ടുള്ളത്. ഓണാഘോഷത്തിന് ഇനി അധിക ദിവസങ്ങളില്ല. ഈ ഒരു സാഹചര്യത്തിൽ ജനങ്ങളുടെ കയ്യിൽ പണമെത്തേണ്ടത് വളരെ അനിവാര്യമാണ്. ഇക്കാര്യം കണക്കിലെടുത്ത് ജൂലൈ-ആഗസ്റ്റ് മാസങ്ങളിലെ സാമൂഹ്യ ക്ഷേമ പെൻഷൻ ഒരുമിച്ച് വിതരണം ചെയ്യുന്നത് ആരംഭിച്ചു.
എന്നാല്‍ സംഗീതത്തില്‍ നിന്ന് മാത്രമല്ല റിഹാന ശതകോടിശ്വരിയായത്. മറിച്ച് അവരുടെ വസ്ത്ര വ്യാപാര ബ്രാന്‍ഡായ സാവേജ് എക്സ് ഫെന്റി, സൗന്ദര്യ വര്‍ദ്ധക ബ്രാന്‍ഡായ ഫെന്റി ബ്യൂട്ടി എന്നിവയില്‍ നിന്ന് കൂടിയാണ്. ഓപ്ര വിന്‍ഫ്രേക്ക് ശേഷം രണ്ടാമത്തെ ഏറ്റവും ധനികയായ വനിതാ എന്റർടെയ്നറായും റിഹാനമാറി. എന്നാല്‍ തന്‍റെ വരുമാനത്തെ കുറിച്ച് കൃത്യമായ കണക്ക് വിവരം പുറത്ത് വിടാന്‍ താത്പര്യമില്ലെന്ന് താരം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
എളുപ്പത്തിന്റെയും കാഠിന്യത്തിന്റെയും സമ്മേളനമാണ് രാഷ്ട്രീയം. വിമർശനങ്ങളും വിയോജിപ്പുകളും ജനാധിപത്യം സക്രിയമാവുന്നതിൻ്റെ ഭാഗമാണ്; മുസ്ലിം ലീഗിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും അത് തന്നെയാണ്. ഇരുമ്പു മറകളിൽ അടച്ചിട്ട നിശ്വാസങ്ങളല്ല ഈ പാർട്ടിയിൽ നിന്ന് പുറത്ത് വരുന്നത്, അഭിപ്രായ സ്വാതന്ത്ര്യത്തിൻ്റെ ഒഴുക്കാണ്.
കേരളത്തിൽ സൈബർ കേസുകൾ ദിനംപ്രതി കൂടികൊണ്ടിരിക്കുന്ന സാഹചര്യത്തിലും ഞാൻ നൽകിയ പരാതിയുടെ ഗൗരവം മനസിലാക്കി ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പ്രതിയെ കണ്ടുപിടിച്ചു തന്ന കൊച്ചിൻ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ കാക്കനാടിലെ, ഗിരീഷ് സാറിനും, ബേബി സാറിനും മറ്റു ഉദ്യോഗസ്ഥർക്കും എന്റെ നന്ദി അറിയിക്കുന്നു.
ക്രൂരമായ കുറ്റകൃത്യം കണ്ട ആ അമ്മ മിണ്ടിയില്ല. അയാളെ വീട്ടിൽ വിലക്കുകയോ, പോലീസിൽ പരാതിപ്പെടുകയോ ചെയ്തില്ല. മറ്റൊരു പ്രതിയോടൊപ്പമാണ് അവർ ആ മുറിയിൽ അന്തിയുറങ്ങിയിരുന്നത്. അയാളും കുട്ടിയെ ഉപദ്രവിച്ചതായി പിന്നീട് തെളിഞ്ഞു. ആ അമ്മ പ്രതികളെ സഹായിക്കുന്ന നിലപാടെടുത്തത് എന്തിനാണ്?
മെയ്ത്ര ഹോസ്പിറ്റലില്‍ കഴിഞ്ഞ ദിവസം പുതിയതായി ആരംഭിച്ച സന്ധി മാറ്റി വെക്കലിനുള്ള കോറി സർജി റോബോട്ടിക് ശസ്ത്രക്രിയാ വിഭാഗത്തിന്‍റെ ഉദ്ഘാടനത്തിനെത്തിയതാണ് ഇരുവരും. എന്നാല്‍ ഉദ്ഘാടന ശേഷം ആശുപത്രി സന്ദര്‍ശിക്കാനായി ഇവര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ എത്തിയിരുന്നു. ഇതറിഞ്ഞ് ജനങ്ങള്‍ തടിച്ച് കൂടുകയായിരുന്നു.