എറണാകുളം അതിരൂപത മുന്‍ ഫിനാന്‍സ് ഓഫീസര്‍, ഭൂമി വാങ്ങിയ സാജു വര്‍ഗീസ് എന്നിവരും വിചാരണ നേരിടണം. ഹൈക്കോടതി വിധി വന്ന സാഹചര്യത്തില്‍ ആലഞ്ചേരിയടക്കമുള്ളവര്‍ ജാമ്യമെടുത്ത് വിചാരണ നേരിടേണ്ടി വരും. അതോടൊപ്പം ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുകയായിരിക്കും സഭാ നേതൃത്വം ചെയ്യുക.
ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യം സഭ പരിഗണിച്ചില്ല. കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ അത്തരം വിഷയങ്ങൾ സഭയിൽ ചര്‍ച്ച ചെയ്യാന്‍ അനുമതി നൽകാനാകില്ലെന്ന് സ്പീക്കർ വിശദമാക്കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശ കറന്‍സി കടത്തിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴി തള്ളി സിപിഎമ്മും, സിപിഐയും. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അന്വോഷണമെന്ന പേരില്‍ നടത്തിയത് രാഷ്ട്രീയ പ്രവര്‍ത്തനമാണ്. സര്‍ക്കാരിന്‍റെ മേല്‍ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ എന്നും നേതാക്കള്‍ പറഞ്ഞു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കരന്‍റെ നിര്‍ദേശപ്രകാരം സരിത്താണ് സരിത്ത് ആണ് കറൻസി വാങ്ങി അൽദൗഖിക്ക് കൈമാറിയതെന്നും സ്വപ്നയുടെ മൊഴിയില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. അതോടൊപ്പം പാക്കറ്റിൽ ഒരു ബണ്ടിൽ കറൻസി ഉണ്ടെന്ന് എക്സ് റേ സ്കാനിംഗിൽ കണ്ടെത്തിയെന്നും ഇടപാടിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്തും മൊഴി നല്‍കിയിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്‍റെ അനുവാദം ലഭിച്ചാല്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഓണ്‍ലൈന്‍ പഠന രീതി കുട്ടികളുടെ എല്ലാ മേഖലയിലുള്ള വളര്‍ച്ചയേയും സാരമായി ബാധിക്കുന്നുണ്ടെന്ന് പഠനം വ്യക്തമാക്കുന്നതയായും മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഓരോ തദ്ദേശസ്വയംഭരണ പ്രദേശങ്ങളും തയ്യാറാക്കിയ വാക്സിനേഷൻ പ്ലാൻ അനുസരിച്ചാണ് വാക്സിനേഷൻ പുരോഗമിക്കുന്നത്. എല്ലാവർക്കും വാക്സിൻ ലഭിച്ചുവെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പ് പ്രക്രിയ പോലെയാണ് ഇവിടെ വാക്സിനേഷൻ നടത്തിയത്. വാക്സിൻ എടുക്കാത്തവരുടെ വീടുകളിൽ പോയി സ്ലിപ്പ് നൽകി അവരെ സ്‌കൂളുകളിൽ എത്തിച്ച് വാക്സിൻ നൽകുകയായിരുന്നു.