കിറ്റ് വിതരണം ആഗസ്റ്റ് 16ന് മുന്‍പ് പൂര്‍ത്തിയാക്കുവാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഏലക്ക, ശര്‍ക്കര വരട്ടി എന്നിവയുടെ ലഭ്യതക്കുറവാണ് കിറ്റ് വിതരണത്തെ ബാധിച്ചത്. ആയിരത്തിലധികം പാക്കിങ് സെന്‍ററുകളിലൂടെ ഉത്രാട ദിനം വരെയും കിറ്റുകള്‍ കൈമാറുന്നത് തുടരാണ് ഭക്ഷ്യ മന്ത്രി ജി. ആര്‍ അനില്‍കുമാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അതോടൊപ്പം, പ്രകോപനപരമായ എഴുത്തുകളോ, സന്ദേശങ്ങളോ പ്രചരിപ്പിച്ചവര്‍ക്കെതിരെയും കേസ് എടുക്കുമെന്നും പോലീസ് അറിയിച്ചു. നേരത്തെ പ്രതിഷേധത്തിനു ആഹ്വാനം ചെയ്ത കൊല്ലത്തും ആലപ്പുഴയിലുമുള്ള രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ഈ ബുള്‍ജെറ്റ് സഹോദരന്മാരുടെ ആരാധകരാണ്.
അറിവ് കൊണ്ടും ചരിത്ര ജ്ഞാനം കൊണ്ടും തരൂരിന്റെ ആർഗ്യുമെന്റിന് മുന്നിൽ സംഘ് പരിവാറിന്റെ നുണക്കോട്ടകൾ പൊളിഞ്ഞു പോവുമ്പോഴാണ് സുനന്ദയുടെ മരണം സംഭവിക്കുന്നത്. അധികാരമുപയോഗിച്ച് സുനന്ദയുടെ മരണത്തെ കൊലപാതകമാക്കി തരൂരിനെ പ്രതിയാക്കാനുള്ള വ്യഗ്രതയിലായിരുന്നു പരിവാരങ്ങൾ. അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക്ക് ടി.വി യോടൊപ്പം പാക്കിസ്ഥാനിലെ മെഹർ തരാറിനെ തേടിയിറങ്ങിയത് കേരളത്തിലെ പീപ്പിൾ ടിവിയായിരുന്നു.
സ്വന്തം പ്രിയതമയുടെ മരണത്തിൽ പോലും രാഷ്ട്രീയം കലർത്തി ഡോ.ശശി തരൂർ എം. പി യ്ക്ക് നേരേ സംഘപരിവാർ നടത്തിയ വർഷങ്ങൾ നീണ്ട വേട്ടയാടലിന് ഡൽഹി റോസ് അവന്യൂ കോടതി അന്ത്യം കുറിച്ചിരിക്കുന്നു. സുനന്ദ പുഷ്കർ കേസിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്നൊഴിവാക്കി കുറ്റവിമുക്തനാക്കിയിരിക്കുന്നു.
അതേസമയം, പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും എന്നാല്‍ഹരിത മുസ്ലീം ലീഗിന് തലവേദന എന്ന പരാമർശങ്ങൾ വേദന ഉണ്ടാക്കുന്നുവെന്നും ഫാത്തിമ തെഹ്ലിയ വ്യകതമാക്കി. വനിതാ കമ്മീഷനിൽ പരാതി നൽകിയത് 'ഹരിത'യുടെ സംസ്ഥാന ഭാരവാഹികൾ ആണ്. പാർട്ടി വേദികളിലും വനിതാ കമ്മീഷന് മുന്നിലും മാത്രമാണ് അവർ കാര്യങ്ങൾ പറഞ്ഞതെന്നും ഫാത്തിമ തെഹ്ലിയ കൂട്ടിച്ചേര്‍ത്തു.
അഫ്ഗാനിസ്ഥാനില്‍ കൂടുതൽ മലയാളികൾ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് നോര്‍ക്ക വ്യക്തമാക്കി. നോര്‍ക്കയുടെ സിഇഒ ഹരികൃഷ്ണൻ നമ്പൂതിരിയാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന് നല്‍കിയിരിക്കുന്നത്.
വിവാദ പരാമർശത്തെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെയാണ് എം.സി. ജോസഫൈന് രാജി വെക്കേണ്ടി വന്നത്. ചാനൽ പരിപാടിക്കിടെ ഗാർഹിക പീഡനത്തെ കുറിച്ച് പരാതി പറഞ്ഞ യുവതിയോട് അങ്ങേയറ്റം മോശമായ പ്രതികരിച്ച സംഭവത്തിലാണ് ജോസഫൈന്‍ മോശമായി പ്രതികരിച്ചത്. ജോസഫൈനെതിരെ സിപിഎം അനുഭാവികള്‍പോലും രംഗത്തുവന്നിരുന്നു.
പി. കെ. നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുള്‍ വഹാബും ലൈംഗികച്ചുവയോടെ സംസാരിക്കുകയും ദുരാരോപണങ്ങളുന്നയിക്കുകയും സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു എന്നാരോപിച്ചാണ് ഹരിത നേതാക്കള്‍ വനിതാകമ്മീഷനെ സമീപിച്ചത്.
അങ്ങേയറ്റം രൂക്ഷമായ പ്രതിസന്ധിയിലൂടെയാണ് അഫ്ഗാൻ ജനത എന്നും കടന്നു പോയിട്ടുള്ളത്. ഇപ്പോഴിതാ അശനിപാതം പോലെ അവർക്കു മീതെ വീണ്ടും താലിബാൻ എന്ന വിപത്ത് വന്നു ചേർന്നിരിക്കുന്നു.മനുഷ്യാവകാശങ്ങളെ മാനിക്കാത്ത, വിവേചനത്തിന്റെയും തീവ്ര മത മൗലിക വാദത്തിന്റെയും അപരവത്കരണത്തിന്റെയും പ്രതിലോമ രാഷ്ട്രീയമാണ് താലിബാൻ.