ടോക്കിയോ: ഒളിംപിക്സ് വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ മേരി കോം പ്രീക്വാര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇൻഗ്രിറ്റ് വലൻസിയയോടാണ് മേരി കോം പരാജയപ്പെട്ടത്. ആദ്യ റൗണ്ടില്‍ വലന്‍സിയാണ് ലീഡ് നേടിയത്. എന്നാല്‍ രണ്ടാം റൗണ്ടില്‍ മേരി കോം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. തുടര്‍ന്നുള്ള മത്സരത്തില്‍ വിജയം വലന്‍സില സ്വന്തമാക്കി. ഇരുവരും തമ്മിൽ മൂന്നാം തവണയാണ് റിങ്ങിൽ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണയും ജയം മേരിക്കൊപ്പമായിരുന്നു.
ആറു തവണ ലോക ചാമ്പ്യനായ മേരികോം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളില്‍ ഒരാളായിരുന്നു. അതോടൊപ്പം ടോക്കിയോ ഒളിമ്പിക്സില്‍ സ്വര്‍ണമാണ് തന്‍റെ പ്രതീക്ഷയെന്നും മേരികോം പങ്കുവെക്കുകയും ചെയ്തിരുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്‍റെ മിഗ്വേലിന ഗാർസിയ ഹെർണാണ്ടസിനെ കീഴടക്കിയാണ് മേരി കോം പ്രീ ക്വാർട്ടറിൽ എത്തിയത്. ലണ്ടൻ ഒളിംപ്കിസിൽ ഇന്ത്യയ്ക്കു വേണ്ടി വെങ്കലം നേടിയ താരം കൂടിയാണ് മേരി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വനിതാ സിംഗിൾസ് ഇനത്തിൽ പി. വി. സിന്ധു വനിതാ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ഇടംപിടിച്ചു. ബോക്‌സിംഗിൽ ഇന്ത്യയുടെ സതീഷ് കുമാർ ജമൈക്കയിലെ റിക്കാർഡോ ബ്രൌണിനെതിരെ 4: 1 ന് വിജയിച്ചു. നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയ്‌ക്കെതിരെ 3-1 ന് ജയിച്ചാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീമും ക്വാർട്ടർ ഫൈനലിന് യോഗ്യത നേടിയത്. ഷൂട്ടിംഗിൽ ഇന്ത്യയുടെ മനു ഭാകർ അഞ്ചാം സ്ഥാനത്തും രാഹി സർനോബാത് വനിതകളുടെ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിന് ശേഷം 25മത് എത്തി. വനിതകളുടെ 25 മീറ്റർ പിസ്റ്റൾ (റാപ്പിഡ്) യോഗ്യതാ റൗണ്ട് നാളെ നടക്കും.