ലോക്ഡൗണിൽ വ്യാപാരസ്ഥാപനങ്ങൾക്ക് ഇളവ് നൽകി കേന്ദ്ര സർക്കാർ ഉത്തരവ്. ഹോട്സ്പോർട്ട് ആല്ലാത്ത നഗരപരിധിക്ക് പുറത്തുള്ള സ്ഥാപനങ്ങൾ തുറക്കാമെന്നാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ വ്യക്തമാക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ മാത്രം തുറന്നാൽ മതിയെന്ന ഏപ്രിൽ 15-ലെ ഉത്തരവ് ഭേദഗതി ചെയ്താാണ് കേന്ദ്ര സർക്കാർ പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് കേന്ദ്രസർക്കാർ ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്. നഗരത്തിന് പുറത്ത് മുഴുവൻ കടകളും തുറക്കാമെന്നാണ് ഉത്തരവിൽ പറയുന്നത്. അതേ സമയം ഹോട്ട്സ്പോർട്ടുകൾക്ക് യാതൊരു ഇളവും ഉണ്ടായിരിക്കില്ല.
50 ശതമാനം ജോലിക്കാർ മാത്രമെ കടകളിൽ അനുവദിക്കൂ, ഇവർ നിർബന്ധമായും മാസ്ക് ധരിക്കണം എന്നും ഉത്തരവിൽ ഉണ്ട്. സാമൂഹിക അകലം പാലിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. നഗരസഭാ കോർപ്പറേഷൻ പുറത്ത് പാർപ്പിട സമുച്ചയങ്ങളിലെയും മാർക്കറ്റ് സമുച്ചയങ്ങളിലെയും തുറക്കാമെന്നാണ് കേന്ദത്തിന്റെ ഇളവ്. നഗരങ്ങളിലെ പുറത്തുള്ള മൾട്ടിബ്രാന്റ് സിംഗിൾ ബ്രാന്റ് മാളുകളിലെ കടകൾ തുറക്കാൻ അനുവാദമില്ല. ലോക്ഡൗൺ അവസാനിക്കുന്ന മെയ് 3-ന് മുമ്പ് തന്നെ ഇത്തരത്തിൽ കൂടുതൽ ഇളവുകൾ കേന്ദ്രം പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. അടുത്ത തിങ്കളാഴ്ച മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ചർച്ച നടത്തുന്നുണ്ട്. ഇളവുകൾ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ നടത്തും.
ഇളവുകൾ കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടി ടോം ജോസ് പറഞ്ഞു. നഗര പരിധിക്ക് പുറത്തുള്ള കടകൾ ഇന്ന് മുതൽ തുറന്ന് പ്രവർത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഹോട്സ്പോട്ടിലും തീവ്രബാധിത പ്രദേശങ്ങളിലും ഇളവ് ബാധകമല്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഉത്തരവ് സ്വാഗതം ചെയ്യുന്നതായി മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു.