ഡല്‍ഹി: സാമൂഹിക മാധ്യമായ ഫേസ്ബുക്കില്‍ വീണ്ടും കൂട്ടപിരിച്ചുവിടല്‍. ഈ വര്‍ഷം പതിനായിരം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവിലുള്ള 5000 ഒഴിവുകള്‍ നികത്തില്ലെന്നും കമ്പനിയുടെ ഘടന തന്നെ അഴിച്ചുപണിയുമെന്നും ഫേസ്ബുക്ക് സി ഇ ഒ മാര്‍ക്ക് സുക്കർബർഗ് പറഞ്ഞു. ഫേസ്ബുക്കിനെ മികച്ച സാങ്കേതിക വിദ്യ കമ്പനി ആക്കുന്നതിനും വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യത്തില്‍ ദീര്‍ഘ വീഷണത്തോടെ സാമ്പത്തികം മെച്ചപ്പെടുത്താനും വേണ്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതെന്ന് സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എഞ്ചിനീയറിംഗ് ഇതര വിഭാഗത്തെയാണ് ഈ നടപടി കാര്യമായി ബാധിക്കുക. മെറ്റയുടെ പരസ്യ വരുമാനത്തില്‍ അടുത്തിടെ വന്‍ ഇടിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മെറ്റ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. മെറ്റ ഏകദേശം 11,0000 ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്. ഇതിനുപിന്നാലെ ജോബ് ഓഫറുകളും വെട്ടിക്കുറച്ചിരുന്നു.
അടുത്തിടെ ലണ്ടന്‍ ഓഫിസിലേക്ക് നിയമനം നടത്താന്‍ അയച്ച ഓഫര്‍ ലെറ്ററുകള്‍ മെറ്റ പിന്‍വലിച്ചിരുന്നു. ഫെബ്രുവരിയിൽ ജോലിയിൽ പ്രവേശിക്കുന്നവരുടെ ഓഫർ ലെറ്ററുകളാണ് പിൻവലിച്ചത്. പല കമ്പനികളിലും ഇപ്പോഴും പിരിച്ചുവിടലുകൾ തുടരുകയാണ്. ന്യൂയോർക്കിലെ ഒരു ഓഫീസ് അടച്ചിടാനും കമ്പനിയ്ക്ക് പദ്ധതിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.