സംസ്ഥാനത്ത് കൊവിഡ് പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. രോഗത്തിന്റെ സമൂഹ വ്യാപനം തടയാനും, രോഗലക്ഷണം കാണിക്കാത്ത രോഗികളുടെ എണ്ണം തടയാനുമാണ് പരിശോധനകൾ വ്യാപകമാക്കാൻ സർക്കാർ നിർദ്ദേശം നൽകിയത്.
പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ റിവേഴ്സ് ക്വാറന്റൈൻ മാർഗം പരീക്ഷിക്കും. പ്രവാസികളുടെ ക്വാറന്റൈൻ സൗകര്യം വർദ്ധിപ്പിക്കാൻ യോഗം തീരുമാനിച്ചു. നിലവിലെ സൗകര്യങ്ങൾ അപര്യാപ്തമാണെന്ന് യോഗം വിലയിരുത്തി. കൂടുതൽ മുറികൾ ആവശ്യമായി വരും. ഇതിനായി അടിയന്തര ഇടപെടൽ വേണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പ്രവാസികൾക്കായി പ്രത്യേക ശുചിമുറികളുള്ള ക്വാറന്റൈൻ സംവിധാനം ഏർപ്പെടത്താനും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമാർ ആളുകൾ സംസ്ഥാനത്തേക്ക് കടക്കുന്നത് തടയും. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വനപ്രദേശങ്ങൾ വഴി ആളുകൾ സംസ്ഥാനത്തേക്ക് കടക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്. രോഗ വ്യാപനം രൂക്ഷമായ ഈ സംസ്ഥാനങ്ങളിൽ നിന്ന്ആളുകൾ വരുന്നത് തടയണമെന്നും മുഖ്യന്ത്രി നിർദ്ദേശിച്ചു. പൊലീസും വനം വകുപ്പും അതിർത്തിയിൽ പട്രോളിംഗ് നടത്തണം. യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ നടപടികൾ കൈക്കൊള്ളണമെന്നും യോഗം നിർദ്ദേശിച്ചു.
Also Read
ഹോട്ട് സ്പോർട്ടുകളിൽ ആർക്കും ഭക്ഷണം മുടങ്ങരുതെന്നും ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകി. ക്വാറന്റൈനിൽ ഉള്ളവർ പ്രത്യേക പരിഗണന അർഹിക്കുന്നവർ എന്നിവരെ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. ഇവർക്ക് യാതോരു കാരണവശാലും ഭക്ഷണം മുടങ്ങരുതെന്നും യോഗം നിർദ്ദേശിച്ചു.
ജില്ലാ കളക്ടടർമാർ, ജില്ലാ പൊലീസ് മേധാവികൾ ഡി എം ഒ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ സംബന്ധിച്ചത്. വീഡിയോ കോൺഫ്രൻസ് വഴിയായിരുന്നു യോഗം നടന്നത്. കൊവിഡ് രോഗ ബാധയുമായി ബന്ധപ്പട്ട് നിലവിലെ സാഹചര്യവും പ്രതിരോധ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. വരും ദിവസങ്ങളിൽ കൈക്കൊള്ളേണ്ട നടപടികളെ സംബന്ധിച്ചാണ് യോഗം ചർച്ച ചെയ്തത്.