കൊവിഡ് പരിശോധനാ മാനദണ്ഡം കേന്ദ്ര സർക്കാർ പുതുക്കി. ഗന്ധമില്ലായ്മയും രുചിയില്ലായ്മയും രോഗലക്ഷണളാക്കി കണക്കാക്കാനാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. വൈറസ് ബാധിച്ചതായി ലക്ഷണങ്ങളിലാത്ത രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് പരിശോധനാ മാനദണ്ഡം പുതുക്കി നിശ്ചയിച്ചത്. രോഗം ലക്ഷണങ്ങളിലാത്തവരിൽ നിന്ന് കൊവിഡ് വ്യാപനം വർദ്ധിക്കുന്നതായി കേന്ദ്ര സർക്കാർ കണ്ടെത്തിയിരുന്നു. നിലവിൽ പനി ചുമ ശ്വാസതടസം ശരീര വേദന, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങളായി കണക്കാക്കുന്നത്.
പ്രായമായവർക്കും കുട്ടികൾക്കും രോഗലക്ഷണങ്ങളുടെ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടുണ്ട്. പ്രായമായവിരിലെ ശ്രദ്ധക്കുറവ്, ക്ഷീണം, നടക്കാൻ ബുദ്ധിമുട്ട് വശപ്പില്ലായ്മ എന്നിവ പനിയില്ലെങ്കിലും രോഗലക്ഷണമായി കണക്കാക്കാമെന്നാണ് പുതിയ നിർദ്ദശം. കുട്ടികൾക്ക് തുടർച്ചയായി ചുമയുണ്ടാവുകയാണെങ്കിൽ കൊവിഡ് ലക്ഷണമായി കണക്കാക്കാമെന്നും നിർദ്ദേശത്തിലുണ്ട്. ഇവരെ ഉടൻ കൊവിഡ് പരിശോധനക്ക് വിധേയമാക്കണമെന്ന് ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.