തിരുവനന്തപുരം: കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി 14 ഐഎഎസ് ഉദ്യോഗസ്ഥർക്ക് ചുമതല നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കെ. ഇമ്പാശേഖർ (തിരുവനന്തപുരം), എസ്. ചിത്ര (കൊല്ലം), എസ്. ചന്ദ്രശേഖർ (പത്തനംതിട്ട), തേജ് ലോഹിത് റെഡ്ഡി (ആലപ്പുഴ), രേണുരാജ് (കോട്ടയം), വി.ആർ പ്രേംകുമാർ (ഇടുക്കി), ജറോമിക് ജോർജ് (എറണാകുളം), ജീവൻബാബു (തൃശൂർ, എസ്. കാർത്തികേയൻ (പാലക്കാട്), എൻ.എസ്.കെ. ഉമേഷ് (മലപ്പുറം), വീണാ മാധവൻ (വയനാട്), വി. വിഗ്‌നേശ്വരി (കോഴിക്കോട്), വി.ആർ.കെ. തേജ (കണ്ണൂർ), അമിത് മീണ (കാസർകോട്) എന്നിവരാണ് ഉദ്യോഗസ്ഥർ.
തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഈ തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെൻററുകളും റിവേഴ്‌സ് ക്വാറൻറൈൻ സെൻററുകളും ഒരുക്കുന്നതിനടക്കം ജില്ലാ കലക്ടർമാർക്ക് ഈ ഓഫീസർമാർ സഹായം നൽകും.