ഡല്‍ഹി: തുടര്‍ച്ചയായ 7-ാം ദിവസവും രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിന് മുകളില്‍ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,62,770 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെയിത് 3,23,144 ആയിരുന്നു. ഇതോടെ രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 1,79,88,637 ആയി. 3287 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ജീവന്‍ നഷ്ടമായത്. ഇന്നലെയിത് 2771ആയിരുന്നു. ഇതോടെ രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷത്തി തൊണ്ണൂറ്റിയേഴായിരം കടന്നു.1,48,07,704 രോഗികളാണ് ഇതുവരെ രോഗമുക്തി നേടിയത്. 29,79,768 പേരാണ് നിലവില്‍ ചികിത്സയിലുളളത്.
രാജ്യത്ത് ഇതുവരെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. തൊട്ടുപിറകില്‍ ഉത്തര്‍ പ്രദേശാണ്. ഡല്‍ഹിയും കര്‍ണാടകയും കേരളവുമാണ് കൂടുതല്‍ കൊവിഡ് ബാധിച്ച ആദ്യ അഞ്ചു സംസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മരണനിരക്കില്‍ മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്.
കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32,819 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇന്നലെ 21,890 പേർക്കായിരുന്നു രോഗബാധ. കഴിഞ്ഞ ദിവസത്തെപ്പോലെ കോഴിക്കോടാണ് മുന്നില്‍. കോഴിക്കോട് 5015, എറണാകുളം 4270, മലപ്പുറം 3251, തൃശൂർ 3097, കോട്ടയം 2970, തിരുവനന്തപുരം 2892, പാലക്കാട് 2071, കണ്ണൂർ 1996, ആലപ്പുഴ 1770, കൊല്ലം 1591, പത്തനംതിട്ട 1163, വയനാട് 968, കാസർഗോഡ് 906, ഇടുക്കി 859 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ചവരിൽ 265 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 30,409 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 2049 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 4819, എറണാകുളം 4207, മലപ്പുറം 3097, തൃശൂർ 3072, കോട്ടയം 2761, തിരുവനന്തപുരം 2670, പാലക്കാട് 936, കണ്ണൂർ 1776, ആലപ്പുഴ 1759, കൊല്ലം 1578, പത്തനംതിട്ട 1086, വയനാട് 944, കാസർഗോഡ് 862, ഇടുക്കി 842 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,413 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.