മാലിദ്വീപിന്‍റെ ഏറ്റവും അടുത്ത സഖ്യകക്ഷിയാണ് ചൈന എന്നും വിശേഷിപ്പിച്ചു. കൂടാതെ 2014 ല്‍ ആരംഭിച്ച ചൈനയുടെ ബിആർഐ (ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവ്) പദ്ധതിയെ ഉയര്‍ത്തികാട്ടി, ചൈന മാലദ്വീപിന്‍റെ വികസിത പങ്കാളിയാണെന്നും, ഈ പദ്ധതിയാണ് മാലിദ്വീപിന്‍റെ ചരിത്രത്തിലെ തന്നെ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സഹായിച്ചതെന്നും പറഞ്ഞു. കോവിഡിന് മുന്‍പ് മാലിദ്വീപിന്‍റെ മുഖ്യ വിപണിയിയായിരുന്നു ചൈന. ആ സ്ഥാനം ചൈന വീണ്ടെടുക്കണമെന്നും പറഞ്ഞു.
കഴിഞ്ഞ മാസം പ്രസിഡന്റ് ഇബ്രാഹിം സോലിഹിനെ പുറത്താക്കിയ മുയിസുവിന്റെ പാർട്ടിയുടെ പ്രധാന പ്രചാരണമായിരുന്നു ഇന്ത്യൻ സൈനികരെ നീക്കം ചെയ്യുമെന്ന്. നിലവില്‍ 70 ഓളം ഇന്ത്യന്‍ സൈനികരും റഡാര്‍ സ്റ്റേഷനുകളും നിരീക്ഷണ വിമാനങ്ങളും മാലിദ്വീപിലുണ്ട്.
വെള്ളിയാഴ്ച രാത്രിയിലായിരുന്നു ജലാശ്വ പുറപ്പെടേണ്ടിരുന്നത്. എന്നാല്‍ കടല്‍ പ്രക്ഷുഭ്തമായിരുന്നതിനാല്‍ യാത്ര ശനിയാഴ്ചത്തേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു.