ഒരു സംസ്ഥാന ഭരണകൂടത്തിന്റെ പിന്തുണയോടെയാണ് ഈ തേർവാഴ്ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന് വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ആഭ്യന്തരകലാപം ആരംഭിച്ച ശേഷം ഇത് മൂന്നാം തവണയാണ് വെടിനിർത്തൽ പ്രഖ്യാപിക്കുന്നത്. ഈ മാസം 15ന് ആരംഭിച്ച ആഭ്യന്തര കലാപത്തിൽ 427 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.
ഇതുവരെ 300 അധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. രാജ്യമെങ്ങും മരുന്നുക്ഷാമം രൂക്ഷമായതോടെ തലസ്ഥാനമായ ഖാര്‍ത്തൂമിലെ 70 ശതമാനത്തോളം ആശുപത്രികള്‍ അടച്ചിട്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വടികള്‍ ഉപയോഗിച്ചിരുന്നുവെന്നും അക്രമത്തില്‍ മാധ്യമപ്രവർത്തകന്‍റെ മുഖത്ത് പരിക്കേറ്റതായും പോലീസ് വക്താവ് ഇൽസെ വാൻ ഡി കീരെ പറഞ്ഞു. പൊലീസ് കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രക്ഷോഭകാരികള്‍ക്കെതിരെ ഉപയോഗിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ടീസ്റ്റ, ആര്‍ ബി ശ്രീകുമാര്‍, സഞ്ജയ് ഭട്ട് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. കുറ്റകരമായ ഗൂഢാലോചന, വഞ്ചാനാക്കറ്റം, തെറ്റായ തെളിവുണ്ടാക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അഞ്ചോളം വകുപ്പുകളാണ് മൂന്നുപേര്‍ക്കുമെതിരേ പ്രത്യേക അന്വേഷണ സംഘം ചുമത്തിയിരിക്കുന്നത്.
രാജ്യമാണോ മതമാണോ പരമപ്രധാനമെന്ന് ചോദിച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് എംഎൻ ഭണ്ഡാരി മതത്തിന്‍റെ പേരില്‍ നടക്കുന്ന സമകാലീന സംഭവങ്ങളില്‍ നടുക്കം രേഖപ്പെടുത്തുകയും ചെയ്തു. ചിലര്‍ ഹിജാബിനുവേണ്ടിയും മറ്റു ചിലര്‍ ക്ഷേത്രങ്ങളില്‍ മുണ്ടുടുക്കുന്നതിനുവേണ്ടിയും വാദിച്ച് നെട്ടോട്ടമോടുന്നു.
ഡല്‍ഹിയില്‍ 73 വയസുള്ള മനോരി എന്ന വൃദ്ധയുടെ വീട് കൊള്ളയടിക്കുകയും സംഘം ചേര്‍ന്ന് ആക്രമിക്കുകയും വീടിന് തീ വെക്കുകയും ചെയ്തു ചെയ്ത സംഭവത്തിലാണ് വിധി. കലാപത്തിന് നേതൃത്വം നല്‍കിയ സംഘത്തിലെ പ്രധാനിയാണ് ഇയാള്‍ എന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്.
ഖുർആൻ കത്തിക്കാൻ ആഹ്വാനം ചെയ്ത് ദക്ഷിണ സ്വീഡനിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുന്നതില്‍ നിന്നും തീവ്ര വലതുപക്ഷ പാര്‍ട്ടി നേതാവായ റാസ്മസ് പലൂദാന് വിലക്കേര്‍പ്പെടുത്തിയതും പ്രതിഷേധത്തിന്റെ ആക്കംകൂട്ടി.