സിപിഎം പ്രവര്‍ത്തകന്റെ പരാതിയിലാണ് കെ എം ഷാജിക്കെതിരെ വിജിലന്‍സ് അനധികൃത സ്വത്ത് സമ്പാദനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് അഴീക്കോട്ടെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്
ഏത് അന്വേഷണത്തെയും ഞാന്‍ സ്വാഗതം ചെയ്യുന്നു. വിജിലന്‍സ് കേസുകൊണ്ട് ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടിയാലും മുന്നോട്ടുവെച്ച കാല്‍ പിന്നോട്ടെടുക്കില്ല.
ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് കെ എം ഷാജിക്കെതിരായ വിജിലന്‍സ് എഫ് ഐ ആര്‍ റദ്ദാക്കിയത്. അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു കെ എം ഷാജിക്കെതിരായ കേസ്.
തിരുവനന്തപുരം മടയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്‌സര തയ്യല്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് തട്ടിപ്പുനടന്നത്. സര്‍ക്കാര്‍ അനുവദിച്ച രൂപയില്‍ 25 ശതമാനം പോലും തയ്യല്‍മെഷീനുകള്‍ക്കായി ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ തയ്യല്‍മെഷീനുകളില്‍ ഭൂരിഭാഗവും കേടാണെന്നും പരിശോധനയില്‍ വിജിലന്‍സ് കണ്ടെത്തിയിരുന്നു.
2016 ല്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ നടത്തിയ ലൈറ്റ് ആൻഡ് സൗണ്ട് ഷോയുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണം. പദ്ധതിയില്‍ ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും അഴിമതി നടന്നുവെന്നുമാണ് കേസ്. 2011-16 കാലത്ത് കണ്ണൂർ എംഎൽഎയായിരുന്ന അബ്ദുള്ളക്കുട്ടി പിന്നീട് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരുകയും പിന്നീട് ലക്ഷദ്വീപിൻ്റെ ചുമതലയുള്ള ബിജെപിയുടെ ദേശീയ ഉപാധ്യക്ഷനാവുകയും ചെയ്തിരുന്നു.
സ്പാനിഷ് ഫ്‌ളൂവിന്റെ കാലത്ത് നാലുവർഷം കൊണ്ട് ഏതാണ്ട് 50 കോടി ആളുകൾക്ക് രോഗബാധയുണ്ടാവുകയും അഞ്ചുകോടിയോളം മനുഷ്യർ മരിക്കുകയും ചെയ്തു. ലോകത്ത് ഇതുവരെ 10 ലക്ഷത്തിൽ 119 പേരെന്ന നിരക്കിലാണ് കൊവിഡ് മരണങ്ങളുണ്ടായിരിക്കുന്നത്.