കുട്ടികളുടെ അമ്മയും പൈലറ്റും ഉള്‍പ്പെടെ 3 പേര്‍ മരണപ്പെട്ടിരുന്നു. ഹ്യൂട്ടോട്ടോ നിവാസികളാണ് അപകടത്തില്‍പ്പെട്ടത്. രക്ഷപ്പെട്ട 13, 9 ,4, വയസുള്ള കുട്ടികളാണ്11 മാസം പ്രായമുള്ള കുഞ്ഞിനെയും എടുത്ത്
രാത്രി 9 മണിയോടെയാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ശരീരത്തില്‍ പിടിവലി നടന്നതിന്‍റെയോ ബലം പ്രയോഗിച്ചതിന്‍റെയോ പാടില്ലെന്ന് പൊലീസ് പറഞ്ഞു. തന്നെ രണ്ട് പേർ ചേർന്ന് മൂന്നാം നിലയിലെത്തിച്ച് കൈകൾ കെട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൈയ്യിലുള്ള പൈസ എടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി ആരോപിച്ചു.
കുട്ടികള്‍ക്ക് നല്‍കുന്ന പൊടി മരുന്നുകള്‍ തിളപ്പിച്ചാറിയ വെള്ളത്തില്‍ മാത്രമേ ലയിപ്പിക്കാന്‍ പാടുള്ളൂ. അതോടൊപ്പം മരുന്നുണ്ടാക്കാന്‍ എടുക്കുന്ന വെള്ളത്തിന്‍റെ അളവിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസിലാക്കുകയും വേണം. ഇൻഹെയ്‌ലറുകളും, നേസൽ സ്‌പ്രേ കളുമൊക്കെ ഉപയോഗിക്കുമ്പോൾ അവയുടെ ഉപയോഗരീതിയും അടങ്ങിയിരിക്കുന്ന മരുന്നിന്‍റെ അളവും കൃത്യമായി മനസ്സിലാക്കണം.
ഡിജിറ്റൽ ഉപകരണങ്ങൾ മിതമായി ഉപയോഗിക്കുന്ന, സാമൂഹികജീവിതത്തിനു പ്രാധാന്യം നൽകുന്ന തലമുറയെ വാർത്തെടുക്കാൻ അമേരിക്കൻ അക്കാദമി ഓഫ് പിഡീയാട്രിക്സ് മുന്നോട്ടു വയ്ക്കുന്ന സ്ക്രീൻ ടൈം നിയന്ത്രണങ്ങൾ ശ്രദ്ധേയമാണ്. സ്ക്രീന്‍ ഉപയോഗം ആദ്യം ഉപയോഗിച്ച, അതിന്റെ പ്രത്യാഘാതങ്ങൾ ആദ്യം അനുഭവിച്ച രാജ്യങ്ങളിലൊന്നെന്ന നിലയ്ക്ക് യുഎസിശിശുരോഗവിദഗ്ധർ നൽകുന്ന നിർദേശങ്ങൾ ഇവയാണ്.
സംസ്ഥാനത്ത് 40.2 ശതമാനം കുട്ടികള്‍ക്കും രോഗം വന്നു പോയിയെന്നാണ് കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ രോഗികളുമായി സമ്പര്‍ക്കമില്ലാത്ത 1366 കുട്ടികളെയാണ് സെറോ സർവേക്കായി തെരഞ്ഞെടുത്തത്. ഇതില്‍ 526 പേർ രോഗം വന്നവരായിരുന്നു.
കൊവിഡ് രണ്ടാം തരംഗം 577 കുട്ടികളെ അനാഥരാക്കിയെന്ന് വനിതാ ശിശു വികസന മന്ത്രാലയം റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഇതിനോട് അനുബന്ധിച്ച് അനാഥരാക്കപ്പെട്ട കുട്ടികളെ ദത്തെടുക്കുന്നതിനുള്ള സന്ദേശങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപിച്ചിരുന്നു.