സവർക്കറിന്റെ പേരിൽ മേള നടത്തിയാൽ എന്താണെന്നാണ് സംഘികൾ ചോദിക്കുന്നത്. ഗാന്ധികൊലപാതകത്തിന്റെ ആസൂത്രകനും ആ കേസിലെ പ്രതിയുമായ ആളാണ് സവർക്കറെന്ന കാര്യം സംഘികളുടെ നുണപ്രചരണംകൊണ്ട് മറച്ചുവെക്കാവുന്നതല്ല.
നാസിക് ജില്ലാ കളക്ടറായിരുന്ന ഏ എം ടി ജാക്സൺ എന്ന ബ്രിട്ടീഷുകാരനെ അനന്ത് ലക്ഷ്മൺ കൻഹാരേ വെടിവെച്ചു കൊന്ന കേസിൽ ഗൂഢാലോചനാ കുറ്റത്തിനാണ് സവർക്കർ ജയിലിലാകുന്നത്
. വെര്‍സോവ- ബാന്ദ്ര കടല്‍പ്പാലത്തിന് സര്‍വര്‍ക്കറുടെ പേര് നല്‍കുമെന്ന് നേരത്തെ ഷിന്‍ഡേ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പല പുരാതന നഗരങ്ങളുടെയും സ്മാരകങ്ങളുടെയും പേര് മാറ്റുന്ന ബിജെപി നയത്തിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി.
സവര്‍ക്കറെപ്പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ എല്ലാമായ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നടത്തേണ്ടത്?
ചരിത്രം തിരുത്തിയെഴുതാനാണ് ബിജെപി ശ്രമിക്കുന്നത്. സവര്‍ക്കര്‍ പോലെയുള്ളവരുടെ പുസ്തകങ്ങള്‍ പഠിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയുന്നില്ല. പക്ഷെ അവര്‍ മുന്‍പോട്ട് വെക്കുന്ന ആശയങ്ങള്‍ മനസിലാക്കിവേണം അത്തരം എഴുത്തുകളെ പ്രോത്സാഹിപ്പിക്കുവാന്‍. ഗാന്ധിജി ആവശ്യപ്പെട്ടിട്ടാണ് സവര്‍ക്കര്‍ മാപ്പ് ചോദിച്ചതെന്ന പ്രസ്താവന തെറ്റാണ്. മാപ്പപേക്ഷയിൽ പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സവർക്കറുടെ സഹോദരൻ ഗാന്ധിയെ വന്ന് കണ്ടിരുന്നു.
എത്രമാത്രം വളച്ചൊടിക്കാൻ ശ്രമിച്ചാലും സംഘപരിവാറിന് മാറ്റിയെഴുതാൻ കഴിയാത്തത്രയും ഈ മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഇന്ത്യയുടെ ചരിത്രം. ആ ചരിത്രം കൂടുതൽ ഉച്ചത്തിൽ ഓരോ കോൺഗ്രസ് പ്രവർത്തകനും ചരിത്രാധ്യാപകരും പൊതുസമൂഹവും പറയുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.