വെറ്ററന്‍ താരങ്ങളായ ഷാപുര്‍ സദ്രാന്‍, വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദ് എന്നിവരോടൊപ്പം പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹമീദ് ഹസ്സന്‍ എന്നിവരെ ഉള്‍പ്പെടുത്തിയ അഫ്ഗാന്‍ ടീമിനെ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാഷിദ് ഖാന്‍റെ രാജി. 'അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ എന്റെ സമ്മതം വാങ്ങിയിട്ടില്ല.
'താലിബാൻ കാബൂളിലെ നോർവീജിയൻ എംബസി ഏറ്റെടുത്തു. അവർ അത് പിന്നീട് തിരികെ തരുമെന്നാണ് പറയുന്നത്. എന്നാൽ ആദ്യം വൈൻ കുപ്പികൾ തകർക്കുകയും കുട്ടികളുടെ പുസ്തകങ്ങൾ നശിപ്പിക്കുകയും ചെയ്തു. എംബസിയിലുള്ള തോക്കുകൾ താരതമ്യേന അപകടസാധ്യത കുറഞ്ഞതാണ്' - സിഗ്വാൾഡ് ഹോഗ് ട്വീറ്റ് ചെയ്തു.
അധ്യാപകരുടെ വസ്ത്രധാരണത്തിലും, വ്യക്തി ശുചിത്വത്തിലും യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചകളുണ്ടാകരുതെന്നും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് കര്‍ശന നിയന്ത്രണം നല്‍കിയിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കൃത്യമായ ഇടവേളകളില്‍ മുടിവെട്ടുക, താടി വെട്ടിയൊതുക്കുക, നഖം മുറിക്കുക, കുളിക്കുക,
കഴിഞ്ഞ ദിവസമാണ് പാകിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് പാക് എംബസിക്ക് മുന്‍പില്‍ അഫ്ഗാന്‍ സ്ത്രീകള്‍ പ്രതിഷേധിച്ചത്. ഇതിനെ ചെറുക്കന്‍ താലിബാന്‍ തീവ്രവാദികള്‍ ആകാശത്തേക്ക് വെടി വെച്ചിരുന്നു. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ വാര്‍ത്ത നല്‍കിയവരെ തെരഞ്ഞുപിടിച്ച് താലിബാന്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
അതേസമയം, അഫ്ഗാനിസ്ഥാനില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാന ഘട്ടത്തിലെന്ന് താലിബാന്‍ അറിയിച്ചു. പ്രതിരോധ സേനയുടെ ശക്തമായ ചെറുത്ത് നില്‍പ്പിനൊടുവില്‍ പഞ്ചഷീര്‍ താഴ് വര കൂടി കീഴടക്കിയതിന് ശേഷമാണ് താലിബാന്‍റെ പ്രതികരണം.
യു എന്നിന്‍റെ വേദികള്‍ പോലും ഇന്ത്യക്കെതിരെ ഉപയോഗിക്കാനാണ് പാകിസ്ഥാന്‍ ശ്രമിക്കുന്നത്. സമ്മേളനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് ചര്‍ച്ച വഴി തിരിച്ച് വിടുകയാണ് പാകിസ്ഥാന്‍ ചെയ്യുന്നത്. പാകിസ്ഥാന്‍ പ്രതിനിധി ചര്‍ച്ചക്ക് കൊണ്ട് വന്നിരിക്കുന്നത് ജമ്മു കശ്മീർ പ്രശ്നങ്ങളും പാക്കിസ്ഥാനു പിന്തുണ നൽകുന്ന സയീദ് അലി ഷാ ഗീലാനിയുടെ മരണവുമാണ്.
പിതാവിന്‍റെ കാലശേഷം താന്‍ നേതൃസ്ഥാനം ഏറ്റെടുക്കുമെന്ന് പലരും പ്രതിക്ഷിച്ചു. എന്നാല്‍ തനിക്ക് അത്തരം ജീവിത രീതികളോട് താത്പര്യമില്ല. സ്വന്തം മക്കളെ സ്‌നേഹിക്കുന്നതിനേക്കാള്‍ കൂടുതല്‍ പിതാവ് അദ്ദേഹം ശത്രുക്കളെ വെറുക്കുകയായിരുന്നു. ഞാന്‍ ഇതെല്ലം ഉപേക്ഷിച്ചുപോരുമെന്ന് എനിക്ക് അന്നുതന്നെ തോന്നിയിരുന്നു.
പാകിസ്ഥാന്‍ അഫ്ഗാന്‍ വിട്ടുപോകുക എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സ്ത്രീകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടന്നത്. മാര്‍ച്ചിനെതിരെ താലിബാന്‍ പൊലീസ് ആകാശത്തേക്ക് വെടിയുതിര്‍ത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കാബൂളിലെ പാക് എംബസിക്ക് മുന്നിലാണ് പ്രതിഷേധം അരങ്ങേറിയത്
രാജ്യത്ത് താലിബാന്‍ സര്‍ക്കാര്‍ വൈകാതെ അധികാരമേല്‍ക്കും. പാഞ്ചഷീര്‍ താഴ്വര താലിബാന്‍ കീഴടക്കി കഴിഞ്ഞു. പ്രതിരോധസേനയുമായുള്ള യുദ്ധം അവസാനിച്ചു. ഇനി ആയുധം എടുക്കുന്നവര്‍ രാജ്യദ്രോഹികളാണ്. കാബൂളിലെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.
2001 സെപ്റ്റംബര്‍ 11 ന് അല്‍ഖ്വയ്ദ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 3000 ത്തോളം ജനങ്ങളാണ് മരണപ്പെട്ടത്. അതോടൊപ്പം അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നാവിശ്യപ്പെട്ട് അക്രമണത്തിനിരയായവരും, മരണപ്പെട്ടവരുടെ ബന്ധുക്കളും സര്‍ക്കാരിനുമേല്‍ നിരന്തരം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
അഫ്ഗാനിസ്ഥാനിലെ സര്‍ക്കാരിനെ പുറത്താക്കി ഭരണം പിടിച്ചെടുത്ത താലിബാന്‍ സ്ത്രീകള്‍ക്കെതിരെ വ്യാപക ആക്രമണമാണ് അഴിച്ചുവിട്ടത്. സ്ത്രീകൾക്ക് കൂടുതൽ അവകാശങ്ങളും തുല്യതയും ആവശ്യപ്പെടുക എന്നതാണ് പ്രതിഷേധത്തിന് പിന്നിലെ ആശയം. തങ്ങള്‍ക്ക് ഭയമില്ല. ഏക സ്വരത്തോടെയാണ് തങ്ങള്‍ ഇത് ആവശ്യപ്പെടുന്നതെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്ന ബസീറ ടഹേരി വ്യക്തമാക്കി.
കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. അതിൽ ഇടപെടുന്നില്ല എന്നായിരുന്നു താലിബാൻ നേരത്തെ വ്യക്തമാക്കിയിരുന്നത്. മറ്റൊരു രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടില്ല എന്നത് തങ്ങളുടെ നയമാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ഡൽഹി ആക്രമിക്കാൻ പദ്ധതിയിട്ടിട്ടില്ലെന്നും സുഹൈല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായിട്ടാണ് താലിബാന്‍റെ പുതിയ നിലപാട്.