കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ് ആലപ്പുഴയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബർ 10 നാണ് കേരളത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇതുവരെ 275 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു.
സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നുമാണ് പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രധാനാധ്യാപിക പറഞ്ഞത്.
ഭരണഘടനാപരമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിർദേശിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഒപ്പിടില്ലെന്നാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭരണഘടനയും നിയമവും പരിരക്ഷിക്കാന്‍ ഗവര്‍ണര്‍ പ്രതിജ്ഞാബദ്ധമാണെന്നും ബിനോയ് വിശ്വം കത്തില്‍ പറയുന്നു.
ദേശിയ അധ്യക്ഷനായി രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കണമെന്നാണ് പാര്‍ട്ടിയിലുള്ളവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ അദ്ദേഹം അതിന് തയ്യാറായില്ലെങ്കില്‍ നെഹ്‌റു കുടുംബം പിന്തുണക്കുന്നവരെയാണ് തങ്ങളും പിന്തുണയ്ക്കുക. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭരത് ജോഡോ യാത്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്
പ്രതിപക്ഷ സര്‍ക്കാരുകളുടെ ഭരണത്തെ ബുദ്ധിമുട്ടിലാക്കുകയും പ്രതിസന്ധികള്‍ സൃഷ്ടിക്കുകയുമാണ് ഇപ്പോള്‍ പല ഗവര്‍ണര്‍മാരും ചെയ്യുന്നതെന്നും ലേഖനത്തില്‍ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഗവര്‍ണര്‍ക്കെതിരെ സി പി ഐ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി നസ്ലിന്‍ രംഗത്തെത്തി. 'സുഹൃത്തുക്കള്‍ ഷെയര്‍ ചെയ്ത് തന്നപ്പോഴാണ് എന്റെ പേരില്‍ വ്യാജ അക്കൗണ്ടില്‍ ആരോ ഒരാള്‍ ഫേസ്ബുക്കില്‍ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കുകയും പ്രധാനമന്ത്രിക്കെതിരെ കമന്റ് ചെയ്ത വിവരം അറിയുന്നത്
2019-ലെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ വെച്ച് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ ഗവര്‍ണര്‍ പ്രദര്‍ശിപ്പിച്ചു. രാജ്ഭവനില്‍ നിര്‍മ്മിച്ച വിഡിയോയല്ലെന്നും പി ആര്‍ ഡിയും മാധ്യമങ്ങളും പുറത്തുവിട്ട വീഡിയോയാണിതെന്നും ഗവര്‍ണര്‍ പറഞ്ഞു. ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധിച്ചവരെ തടയാന്‍ പൊലീസ് ശ്രമിച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ കെ രാഗേഷ് ഇടപെട്ട് അത് വിലക്കിയെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ആരോപിച്ചു.
അകലുന്നുണ്ടെങ്കിൽ 'അസുഖം' വേറെയാണ്. അതിനുള്ള ചികിൽസ വേറെത്തന്നെ നൽകണംമെന്നാണ് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചത്. നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറിനോടൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.