മിനിമം ചാര്‍ജ് 8 രൂപയില്‍ നിന്ന് 12 രൂപയായി ഉയര്‍ത്തണം, കിലോമീറ്റർ നിരക്ക് 90 പൈസയിൽനിന്ന് ഒരു രൂപയാക്കുക, കൺസഷൻ ടിക്കറ്റ് ചാർജിന്റെ 50 ശതമാനമായി ഉയര്‍ത്തുക, തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യ ബസ് ഉടമകള്‍ മുന്‍പോട്ട് വെച്ചിരിക്കുന്നത്. ബസുടമകളുടെ ആവശ്യം ന്യായമാണെന്നും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്നും
കൊവിഡിനെ തുടര്‍ന്ന് അടച്ച തിയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചപ്പോഴും ഒ ടി ടി റിലീസിനെ ദിലീപും ആന്റണി പെരുമ്പാവൂരും പിന്തുണച്ചിരുന്നു. ഇത് ഫിയോക്ക് സംഘടനക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ്
സി പി എം സെമിനാറില്‍ പങ്കെടുത്താല്‍ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ആശയങ്ങള്‍ പങ്കുവെക്കുന്നതില്‍ പാര്‍ട്ടിയെ വലിച്ചിഴക്കേണ്ട കാര്യമില്ലെന്നായിരുന്നു ശശി തരൂര്‍ സ്വീകരിച്ച നിലപാട്. സംസ്ഥാന നേതൃത്വത്തിന്‍റെ
സിൽവർ ലൈൻ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേർന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതുകൊണ്ടാണ്. ജനകീയ സമരങ്ങളെ സി പി എം നേതാക്കൾക്ക് ഇപ്പോഴും പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന് മുഖ്യമന്ത്രിക്ക് ഇപ്പോഴാണ് തോന്നിയത്.
കെ റെയില്‍ കല്ലിടീലും സര്‍വ്വയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കന്മാരുടെ വാക്‌പോര് തുടരുകയാണ്. സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന ജനങ്ങള്‍ക്ക് ജയിലില്‍ പോകേണ്ടിവരില്ലെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞത്
കെ റയില്‍ വിരുദ്ധസമരം കേരളത്തിലെ ജനങ്ങള്‍ നടത്തുന്നതല്ല. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവരെ പിന്തുണയ്ക്കുന്ന കുറച്ച് ആളുകളും കൂടെ ആരംഭിച്ചിരിക്കുന്ന പ്രതിഷേധ പരിപാടിയാണ്. കേരളത്തിലെ ജനങ്ങള്‍ കെ റയിലിനെയും മറ്റ് വികസന പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കുന്നവരാണ്.
ഞായറാഴ്ചയാണ് സുനില്‍ ഗോപിയെ കോയമ്പത്തൂര്‍ ജില്ലാ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതി വില്‍പ്പന റദ്ദാക്കിയ ഭൂമി, അക്കാര്യം മറച്ചുവെച്ച് വില്‍ക്കാന്‍ ശ്രമിച്ചുവെന്നും കൈപ്പറ്റിയ അഡ്വാന്‍സ് തുക തിരികെ നല്‍കിയില്ലെന്നുമാണ് സുനില്‍ ഗോപിക്കെതിരായ പരാതി.
കെ റയിലുമായി ബന്ധപ്പെട്ട സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടക്കുന്ന സെമിനാറില്‍ നേതാക്കള്‍ പങ്കെടുത്താല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിക്കുമെന്നാണ് പ്രതിപക്ഷത്തിന്‍റെ വിലയിരുത്തല്‍.
ചെങ്ങന്നൂരില്‍ ഉള്‍പ്പെടെ പലയിടങ്ങളിലും കെ റെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദ സംഘടനകളാണ്. ഇവരുടെ നേതൃത്വത്തിലാണ് ആളുകളെ ഇളക്കിവിടുന്നത്. നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് നടക്കുന്നത് എന്നും മന്ത്രി സജി ചെറിയാന്‍ ആരോപിച്ചു