കേസുമായി ബന്ധപ്പെട്ട് ഇ ഡിയെ ഞാന്‍ ഭയപ്പെടുന്നില്ല. ഇത് കെട്ടിച്ചമച്ച കേസാണ്. എങ്കിലും നോട്ടീസ് ലഭിച്ചതിനാല്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ ചോദ്യം ചെയ്യലിന് ഹാജരാകും. ഇതൊക്കെ ഒരു രാഷ്ട്രീയത്തിന്‍റെ ഭാഗമാണെന്ന് തനിക്കറിയാം. എങ്കിലും അന്വേഷണ ഏജന്‍സി തനിക്കെതിരെയുള്ള പരാതി സത്യസന്ധമായി അന്വേഷിക്കുമെന്ന് ഉറപ്പുണ്ട്.
ലഹരിമരുന്ന് കേസില്‍ എന്‍ സി ബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ തന്‍റെ പേരില്ലെന്ന് ആര്യന്‍ ഖാന്‍ കോടതിയില്‍ വാദിച്ചു. കേസ് പരിഗണിച്ച കോടതി എന്‍ സി ബിയോട് മറുപടി നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി. കേസ് പരിഗണിക്കുന്നത് ഈ മാസം 13-ലേക്ക് മാറ്റി. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മൂന്നിനായിരുന്നു നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ആര്യന്‍ ഖാന്‍ ഉള്‍പ്പടെയുള്ളവരെ അറസ്റ്റ് ചെയ്തത്.
വിമത എം എല്‍ എമാരെ നിയമസഭയില്‍ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഉദ്ദവ് താക്കറെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ജൂലൈ 11ലേക്ക് മാറ്റി. സുപ്രീം കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. അവിശ്വാസ പ്രമേയത്തില്‍ ഏക്‌നാഥ് ഷിൻഡെയുടെ ഭൂരിപക്ഷം ഇല്ലാതാക്കാനാണ് ഉദ്ദവ് താക്കറെ കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ സുപ്രീംകോടതി ഉത്തരവ് ഉദ്ദവ് താക്കറെ വിഭാഗത്തിന് തിരിച്ചടിയായിരിക്കുകയാണ്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
ആദായ നികുതി വകുപ്പ് ചില പ്രത്യേക ആളുകളെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുകയാണെന്നും ശരത് പവാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വിമത നീക്കത്തെ തുടര്‍ന്ന് ഉദ്ദവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടര്‍ന്ന് ബിജെപിയുടെ പിന്തുണയോടെ ശിവസേന വിമത നേതാവ് ഏകനാഥ് ഷിൻഡെയാണ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്
ഉദയ്പൂരിലെ മാല്‍ദാസില്‍ ബുധാനാഴ്ചയാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രവാചക നിന്ദ നടത്തിയ നൂപുര്‍ ശര്‍മ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്നാരോപിച്ച് തയ്യല്‍ക്കാരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കനയ്യലാല്‍ സാഹു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രതികള്‍ കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്തിരുന്നു
ജി 7 ഉച്ചകോടിയുടെ ഭാഗമായി ജര്‍മ്മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ എല്ലാ ഗ്രാമങ്ങളിലും വൈദ്യുതിയുണ്ടെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. മ്യൂണിക്കില്‍വെച്ച് ഇന്ത്യന്‍ ജനതയെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു അദ്ദേഹം ഇന്ത്യയുടെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചത്
ശിവസേനയിലെ വിമത എം എല്‍ എമാരോട് ദേവേന്ദ്ര ഫഡ്നവിസിന്‍റെ സത്യപ്രതിജ്ഞക്ക് എത്തിയാല്‍ മതിയെന്നാണ് മഹാരാഷ്ട്ര ബി ജെ പി അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീല്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം അസമിലെ ഗുവാഹത്തിയിൽ നിന്നും വിമത എം എൽ എമാർ ഗോവയിലെത്തിയിരുന്നു
2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ രേഖ ചമച്ചുവെന്ന് ആരോപിച്ചാണ് ഇരകള്‍ക്കൊപ്പം നിന്ന ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ടീസ്റ്റ സെതൽവാദിനെ ചോദ്യം ചെയ്യുന്നത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.