രജൗരി സ്വദേശിയായ താലിബ് ഹുസൈന്‍ കഴിഞ്ഞ മെയ് 9-നാണ് ബിജെപിയുടെ ജമ്മുവിലെ ഐടി സെല്‍-സോഷ്യല്‍ മീഡിയാ ഇന്‍ ചാര്‍ജായി ചുമതലയേറ്റത്. പാര്‍ട്ടി നേതൃത്വം തന്നെയാണ് ഇയാള്‍ക്ക് ചുമതല നല്‍കിയതെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്
എല്ലാവരെയും ഉള്‍ക്കൊളളുന്നത് സമൂഹത്തിന്റെ ഐക്യത്തെ ശക്തിപ്പെടുത്തുന്നു. സമാധാനത്തിന്റെയും പുരോഗതിയുടെയും താക്കോലാണത്. ഭിന്നിപ്പിക്കുന്നവരെ മാറ്റിനിര്‍ത്തി നമ്മെ ഒന്നിപ്പിക്കുന്ന വിഷയങ്ങളില്‍ നാം ശ്രദ്ധകേന്ദ്രീകരിക്കേണ്ടതുണ്ട്
അന്താരാഷ്ട്ര യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിട്ടുള്ളവരുടെ പട്ടികയില്‍ സന ഇർഷാദ് മട്ടുവിനെയും സർക്കാര്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് വിവരം. കഴിഞ്ഞ മെയ് മാസമാണ് സന്ന ഇർഷാദ് മട്ടൂവിന് പുലിറ്റ്സര്‍ അവാര്‍ഡ് ലഭിച്ചത്. റോയിട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ചിത്രങ്ങൾക്കായിരുന്നു പുരസ്കാരം.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുപ്രീംകോടതി ക്ലീന്‍ ചിട്ട് നല്‍കിയതിനു പിന്നാലെ, ടീസ്റ്റ സെതൽവാദിന്റെ നേതൃത്വത്തിലുള്ള എൻജിഒ 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ വിവരങ്ങൾ പോലീസിന് നൽകിയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.
പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി തന്നെ തെരഞ്ഞെടുത്തതിന് ശേഷം പ്രധാനമന്ത്രിയെ പലതവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമം നടത്തി. എന്നാല്‍ അദ്ദേഹത്തെ ലഭിച്ചില്ല. കൂടാതെ അദ്ദേഹം ഇതുവരെ തന്‍റെ കോളിന് മറുപടി നല്‍കിയില്ല. അടൽ ബിഹാരി വാജ്‌പേയി മന്ത്രിസഭയിൽ
അനധികൃതമായി വീട് പൊളിച്ചുമാറ്റിയെന്നാണ് ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. വീട് തന്‍റെ പേരിലാണെന്നും പൊളിച്ചുനീക്കുന്നതിന് മുന്‍പ് നോട്ടീസ് ലഭിച്ചില്ലെന്നും ഫാത്തിമ ആരോപിക്കുന്നു. 20 വര്‍ഷത്തോളമായി നികുതി അടക്കുന്ന വീട് എങ്ങനെയാണ് അനധികൃതമായി മാറുന്നതെന്നും ഹര്‍ജിയില്‍ ചോദിച്ചിരുന്നു
മുഹമ്മദ് സുബൈറിനെതിരെ ഡല്‍ഹി പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ക്രിമിനൽ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പുതിയതായി എഫ് ഐ ആറില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. ക്രിമിനൽ ഗൂഢാലോചന എഫ് ഐ ആറിൽ ചേർത്തതോടെ കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്‍റെ ഭാഗമായി ഇ ഡിക്കും കേസില്‍ ഇടപെടാന്‍ സാധിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിജെപിയുടെ ദേശിയ ദ്വിദിന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ചന്ദ്രശേഖര്‍ റാവൂ എത്തില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ജൽ വിഹാറിൽ ടിആർഎസ് എംപിമാരും എംഎൽഎമാരും സിൻഹയുമായി കൂടിക്കാഴ്ച്ച നടത്തും.
ഒരു തെറ്റും ചെയ്തിട്ടില്ലെന്ന ആത്മവിശ്വാസത്തോടെയാണ് ഇ ഡിക്ക് മുന്‍പില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. പത്ത് മണിക്കൂറാണ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സത്യം തന്‍റെ പക്ഷത്തായിരുന്നതിനാല്‍ ഭയപ്പെടെണ്ട ആവശ്യമില്ല. എല്ലാ തെളിവുകളും തന്‍റെ കയ്യിലുണ്ട്. ഇതൊക്കെ രാഷ്ട്രീയത്തിന്‍റെ ഭാഗമാണ്. അവര്‍ ഈ കേസ് സത്യസന്ധമായി അന്വേഷിക്കുമെന്നാണ് കരുതുന്നത് - സഞ്ജയ് റാവത്ത് പറഞ്ഞു.
ഉദയ്പൂരിലെ ബിജെപിയുടെ പരിപാടികളില്‍ നിരന്തരം പങ്കെടുക്കാറുളളയാളാണ് റിയാസെന്ന് ഇര്‍ഷാദ് സമ്മതിച്ചിട്ടുണ്ടെന്നാണ് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിയാസ് എപ്പോഴും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കാറുണ്ട്