പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ കോണ്‍ഗ്രസിനെ പങ്കെടുപ്പിച്ചതില്‍ പ്രതിഷേധം രേഖപ്പെടുത്തിയാണ് ടി ആര്‍ എസ് നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നും വിട്ടു നിന്നത്. എന്നാല്‍ പ്രതിപക്ഷ നിരയിലെ മുതിര്‍ന്ന നേതാക്കളുടെ നിരന്തരമായ ഇടപെടലിന്‍റെ ഭാഗമായാണ് ടി ആര്‍ എസ് യശ്വന്ത് സിന്‍ഹക്ക് പിന്തുണ അറിയിച്ചിരിക്കുന്നത്.
യശ്വന്ത് സിൻഹ മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ബിജെപിയുടെയും കടുത്ത വിമര്‍ശകനുമാണ്. എന്‍ സി പി നേതാവ് ശരത് പവാര്‍, മുന്‍ കേന്ദ്രമന്ത്രിയും നാഷണല്‍ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുള്ള, മഹാത്മ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി
ട്വിറ്ററിന്‍റെ സേവനം ഉപയോഗിക്കുന്നവരെ ഞങ്ങള്‍ എപ്പോഴും ബഹുമാനിക്കുന്നു. എന്നാല്‍ അധികാര കേന്ദ്രങ്ങളില്‍ നിന്നും അക്കൗണ്ടിനെതിരെ നിയമപരമായ അഭ്യര്‍ത്ഥനകള്‍ വന്നാല്‍ അത് അക്കൗണ്ടിന്‍റെ ഉടമകളെ അറിയിക്കാന്‍ കമ്പനി ബാധ്യസ്ഥരാണെന്നും റാണ അയൂബ്ബിന് ട്വിറ്റര്‍ അയച്ച ഇ -മെയില്‍ സന്ദേശത്തില്‍ പറയുന്നു
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിലധികമായി സൈന്യത്തിലേക്ക് റിക്രൂട്ട്മെന്റ് നടന്നിട്ടില്ല. ഈ സമയത്താണ് ഇത്തരമൊരു പദ്ധതി കൊണ്ടുവന്നിരിക്കുന്നത്. ഇത് യുവാക്കളുടെ ഭാവിയെ തന്നെ അനിശ്ചിതത്വത്തിലാക്കും. നാല് വര്‍ഷത്തെ സൈനീക സേവനത്തിനു ശേഷം വെറും 30 ശതമാനം ആളുകള്‍ക്ക് മാത്രമാണ് സൈന്യത്തില്‍ സ്ഥിരമായി ജോലി ലഭിക്കുക
ശനിയാഴ്ചയാണ് ടീസ്റ്റയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഐപിസി സെക്ഷൻ 468, 471 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റര്‍ ചെയ്തത്. ടീസ്റ്റയുടെ സന്നദ്ധസംഘടനയുമായി ബന്ധപ്പെട്ട കേസിലാണ് നടപടിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം
ഏകനാഥ് ഷിൻഡെയ്ക്കും മറ്റ് വിമത മന്ത്രിമാർക്കുമെതിരെ നടപടിയെടുക്കാനാണ് ശിവസേന ആലോചിക്കുന്നത്. ഏകനാഥ് ഷിൻഡെ, ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസെ എന്നിവരുടെ മന്ത്രി സ്ഥാനം നഷ്‌ടപ്പെടാൻ സാധ്യതയുണ്ട്. പാർട്ടി ചിഹ്നത്തിന് അവകാശവാദമുയർത്തിയ ഷിൻഡെയുടെ നീക്കത്തെ മറികടക്കാൻ ഭരണപക്ഷത്തിന് സാധിച്ചു. അധിക നാള്‍ അസമില്‍ ഒളിച്ചിരിക്കാന്‍ വിമത എം എല്‍ എമാര്‍ക്ക് സാധിക്കില്ലെന്ന് ഉദ്ദവ് താക്കറെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
2002ലെ ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് നേതാവ് ഇഹ്‌സാൻ ജഫ്രിയുടെ വിധവ സാക്കിയ ജാഫ്രി, നരേന്ദ്ര മോദിക്കും 60-ലധികം മുതിർന്ന സംസ്ഥാന ഉദ്യോഗസ്ഥർക്കും എതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയതിന് പിന്നാലെയാണ് ഗുജറാത്ത് പൊലീസ് നടപടി. ഗുജറാത്ത് കാലാപത്തിലെ ഗൂഢാലോചന ആരോപിച്ചായിരുന്നു സാക്കിയ ജാഫ്രിയുടെ ഹർജി.
അവന്‍ അതിന് വഴങ്ങാതെ വന്നപ്പോള്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന്' സഞ്ജയ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാജമൊഴി നല്‍കാന്‍ വീട്ടുജോലിക്കാരിയെ ഉപദ്രവിച്ചുവെന്ന് സഞ്ജയ് പിപോലിയുടെ ഭാര്യ പറഞ്ഞു. ഞങ്ങള്‍ക്ക് മകനെ നഷ്ടമായി. അവന്‍ മിടുക്കനായിരുന്നു. എന്തിനാണ് ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ പ്രവര്‍ത്തിച്ചതെന്ന് അറിയില്ലെന്നും അവര്‍കൂട്ടിച്ചേര്‍ത്തു.