മുസിരിസ് പോസ്റ്റ് കേരളത്തിൽ പ്രമുഖ ഓൺലൈൻ മലയാളം വാർത്തകളുടെയും ലേഖനങ്ങളുടെയും സംഗമസ്ഥാനമാണ് ഇവിടെ പറയുന്ന മുസിരിസ് പോസ്റ്റിന്റെ കാഴ്ചപ്പാടുകൾ തികച്ചും നിഷ്പക്ഷവും കാലികവുമാണ്
ഉല്പന്നങ്ങളുടെ വില കുത്തനെയിടിഞ്ഞതിനെ തുടര്‍ന്ന് കടക്കെണിയില്‍ പെട്ട കര്‍ഷകര്‍ ,തങ്ങളുടെ കയ്യില്‍ ബാക്കിവന്ന ഫ്യുറിഡാന്‍ എടുത്തടിച്ച് സ്വയംഹത്യ ചെയ്താലും കുഴപ്പമില്ല അവര്‍ക്ക് സബ്സിഡി കൊടുക്കരുത് എന്നുവാദിച്ച സാമ്പത്തിക ശാസ്ത്രകാരന്മാരുടെ കുരുത്മുള്ള മക്കളാണ് എല്ലാം വിപണിക്ക് വിട്ടു കൊടുക്കണം എന്ന് വാദിച്ചത്. വിപണിയില്‍ ലഭിക്കുന്ന എല്ലാ നന്മകളും രാജ്യത്തെ ഓരോ പൌരനും ലഭിക്കണമെങ്കില്‍ ഓയില്‍ പൂള്‍ അടക്കമുള്ള സംരക്ഷണ നടപടികള്‍ നിര്‍ത്തുകയാണ് വേണ്ടത് എന്നായിരുന്നു അന്നത്തെ ഇവരുടെ വാദം
മുന്‍ ലോക്സഭാ സ്പീക്കറും മുതിര്‍ന്ന നേതാവുമായിരുന്ന പി.എ.സാംഗ്മയും രാജ്യസഭാ ഉപാധ്യക്ഷയായിരുന്ന നജ്മാ ഹെപ്തുള്ളയും ഏറ്റവും തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായ ശരത് പവാറും താരിക് അന്‍വറും ജി.കെ.മൂപ്പനാരും മമതാ ബാനര്‍ജിയും ജഗ്മോഹന്‍ റെഡ്ഡിയും വിട്ടുപോയപ്പോള്‍ ഇല്ലാത്ത തരത്തില്‍ എഡിറ്റോറിയലുകളില്‍ വേദന നിറയുന്നത് എന്തുകൊണ്ടായിരിക്കും?
വൈദ്യുതി ബില്ലിനെക്കുറിച്ചും അരിവിലയെ കുറിച്ചും മനുഷ്യന്‍റെ മറ്റു നിരവധി അടിസ്ഥാന ആവശ്യങ്ങളെ കുറിച്ചും സംസാരിച്ച അരവിന്ദ് കേജ്‌രിവാളിനെയും ആം ആദ്മി പാര്‍ട്ടിയെയും ഉപരി മധ്യവര്‍ഗ്ഗത്തില്‍പ്പെട്ട ആളുകള്‍ പോലും മുഖവിലക്ക് എടുത്തിരിക്കുന്നു.