വായ്പാതട്ടിപ്പ് കേസ് പ്രതിയായ വ്യവസായ പ്രമുഖന്‍ വിജയ് മല്യയെ പാപ്പരായി പ്രഖ്യാപിച്ച് യുകെ കോടതി. എന്‍ഫോര്‍സ് ഡയറക്ടറെറ്റ് ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം 14 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്. ഇതോടെ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് മല്യയുടെ വിദേശത്തുള്ള ആസ്തികള്‍ ഉള്‍പ്പെടെ മരവിപ്പിച്ച് പണം തിരിച്ചുപിടിക്കാനുള്ള നടപടികള്‍ ആരംഭിക്കും. കിങ്ഫിഷർ എയർലൈൻസുമായി ബന്ധപ്പെട്ട 9000 കോടിയുടെ വായ്പാ തട്ടിപ്പ് കേസിൽ ഇഡിയും സിബിഐയും മല്യയ്ക്ക് പുറകെയാണ്.
ഇന്ത്യന്‍ കോടതികളില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന ആവശ്യം കോടതി തള്ളി. അതോടൊപ്പം അനുവദിക്കുന്ന സമയത്തിനുള്ളില്‍ തുക അടച്ച് തീര്‍ക്കുമെന്നതില്‍ യാതൊരു ഉറപ്പുമില്ല. അതിനാല്‍ വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുവാദവും കോടതി നിഷേധിച്ചു. എസ്ബിഐ ഉള്‍പ്പെടെ 13 ബാങ്കുകളാണ് ഹര്‍ജി സമര്‍പ്പിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
2016 മാർച്ചിലാണ് വിജയ് മല്യ യുകെയിലേക്ക് കടന്നത്. മല്യയുടെ അഭയാർത്ഥിത്വവും ആയുള്ള യാതൊരു അപേക്ഷയും പരിഗണിക്കേണ്ടതില്ലെന്ന് ജൂണിൽ ഇന്ത്യ യു കെയോട് നിർദ്ദേശിച്ചിരുന്നു. വിജയ് മല്യയെ ഇന്ത്യയിലേക്ക് കൈമാറാന്‍ യു.കെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാന്‍ വിജയ് മല്യക്ക് അനുവാദം നിഷേധിക്കുകയും ചെയ്തു.