സിയോൾ: കൈക്കൂലി കേസില്‍ ജയിലില്‍ അടക്കപ്പെട്ട സാംസങ് മേധാവി ലീ ജേ യാങിന് പരോള്‍ അനുവദിച്ചു. ദക്ഷിണ കൊറിയയിലെ നീതിന്യായ വിഭാഗമാണ് ഇക്കര്യം അറിയിച്ചത്. നിലവിലെ കണക്ക് പ്രകാരം ലോകത്തെ അതിസമ്പന്നരിൽ 188-ാം സ്ഥാനത്താണ് ലീ ജേ യാങ്. 1240 കോടി രൂപയാണ് ഇദ്ദേഹത്തിന്‍റെ ആസ്തി.
രണ്ടര വര്‍ഷത്തെ തടവിനാണ് ലീ ജേ യാങനെ ശിക്ഷിച്ചത്. മുൻ ദക്ഷിണ കൊറിയൻ പ്രസിഡന്‍റ് പാർക് ഗ്യൂൻ ഹേയ്ക്ക് സ്ഥാനം നഷ്ടമാകാൻ കാരണമായ കേസിലാണ് ലീ ജേ യാങിനെ ജയിലില്‍ അടച്ചത്. പൊതുവികാരം മാനിച്ചും, ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ചതിന്‍റെ അടിസ്ഥാനത്തിലും നടത്തിയ സമഗ്രമായ അവലോകനത്തിന്‍റെ ഭാഗമായാണെന്ന് ജാമ്യം അനുവദിച്ചതെന്ന് അധികാരികള്‍ പ്രസ്തവനയില്‍ വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കൊറിയയുടെ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് തടവുകാര്‍ക്ക് ജാമ്യം അനുവദിക്കുന്ന രീതി രാജ്യത്ത് നിലനില്‍ക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് ലീ ജേ യാങനും പരോള്‍ അനുവദിച്ചിരിക്കുന്നത്. ഇപ്പ്രാവിശ്യം പരോള്‍ അനുവദിക്കുന്നത് 810 പേര്‍ക്കാണ്. കഴിഞ്ഞ വർഷം സ്വാതന്ത്ര്യദിനത്തില്‍ 600 ലധികം തടവുകാരെ മോചിപ്പിച്ചു. അതോടൊപ്പം കൊവിഡ് പ്രതിസന്ധിമൂലം രാജ്യത്തെ സാമ്പത്തിക സ്ഥിതി മോശമാണെന്ന വിദഗ്ദ അഭിപ്രായവും ലീ ജേ യാങിന് പരോള്‍ അനുവദിക്കുന്നതില്‍ പ്രധാന ഘടകമായിരുന്നു.