സ്വിറ്റ്സര്‍ലന്‍ഡ്: സ്വിറ്റ്‌സർലണ്ടിലെ സബർബസിൽ ബലാത്‌സംഗം ചെയ്യപ്പെട്ട യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി കോടതി. യുവതിക്ക് നേരിടേണ്ടി വന്ന ബലാത്സംഗം വെറും 11 മിനിട്ടു നേരം മാത്രമേ നീണ്ടു നിന്നുള്ളൂ എന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രതികളുടെ ജയിൽ ശിക്ഷ പകുതിയായി കുറച്ച് ജഡ്ജി ഉത്തരവിട്ടത്.
പോർച്ചുഗീസുകാരനായ ഒരു 33 കാരനും അയാളുടെ സുഹൃത്തായ മറ്റൊരു 17 കാരനും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്. കേസ് കോടതിയില്‍ എത്തിയപ്പോള്‍ പെണ്‍കുട്ടിക്ക് നേരിടേണ്ടി വന്നത് 11 മിനിറ്റ് സമയത്തെ പീഡനം മാത്രമാണെന്നും, കുട്ടിക്ക് കാര്യമായി ശാരീരിക മുറിവുകല്‍ ഉണ്ടായില്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ ഭാഗികമായി കുറ്റപ്പെടുത്തുന്ന വിധിയാണിതെന്ന് ഇരയുടെ അഭിഭാഷകൻ പറഞ്ഞു. നിരവധിയാളുകള്‍ കോടതി വിധിക്കെതിരെ പ്രതിക്ഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെയും, പ്രതികളുടെയും വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനൊന്നു മിനിട്ടു നേരത്തെ ബലാത്സംഗം, അതിന് ഇരയാകുന്ന സ്ത്രീക്ക് പതിനൊന്നു മണിക്കൂർ ആയിട്ടാണ് അനുഭവപ്പെടുക. അതിന്‍റെ മാനസിക ആഘാതം അവരെ മരണം വരെയും പിന്തുടരുമെന്നുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു. സ്വിറ്റ്സര്‍ലന്‍ഡിലെ നിയമം അനുസരിച്ച് ബലാൽക്കാരമായി, അക്രമങ്ങളുടെ അകമ്പടിയോടെ നടക്കുന്ന സെക്സ് മാത്രമേ അവിടെ ബലാത്‌സംഗത്തിന്റെ പരിധിയിൽ ഉള്‍പ്പെടുകയുള്ളൂ.